ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരി (93) അന്തരിച്ചു. ജന്മദിനമായ വ്യാഴാഴ്ച വൈകുന്നേരം നാലിന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ ചികിത്സയിലായിരുന്നു.
രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന ആൾ എന്ന റിക്കാർഡാണ് തിവാരിയുടെ പേരിലുള്ളത്. മൂന്നു തവണ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന തിവാരി (1976-77, 1984-85, 1988-89), ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ (2002-2007) അവിടെയും മുഖ്യമന്ത്രിയായി. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയിൽ ധനകാര്യം, വിദേശകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ആന്ധപ്രദേശ് ഗവർണറായിരുന്ന കാലത്ത് (2007-2009) ലൈംഗിക വിവാദത്തിൽ പെട്ട് രാജിവച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസിൽ നിന്നകന്ന അദ്ദേഹം, അർജുൻ സിംഗുമായി ചേർന്ന് തിവാരി കോണ്‍ഗ്രസ് എന്ന പാർട്ടിക്കു രൂപം നൽകിയെങ്കിലും പിന്നീട് കോണ്‍ഗ്രസിൽ തിരിച്ചെത്തി.
ആന്ധ്രപ്രദേശ് ഗവർണറായിരിക്കേ തിവാരി പിതാവാണെന്നു ചൂണ്ടിക്കാട്ടി രോഹിത് ശേഖർ അമ്മ ഉജ്വലയ്ക്കൊപ്പം രംഗത്തെത്തിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തിവാരി ആദ്യം ഇതു നിഷേധിച്ചെങ്കിലും ഡിഎൻഎ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കപ്പെട്ടതോടെ എല്ലാം സമ്മതിച്ച് 2014ൽ പരന്പരാഗതവിധി പ്രകാരം ഉജ്വലയെ വിവാഹം ചെയ്തു.
രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായിരുന്ന ആൾ എന്ന റിക്കാർഡാണ് തിവാരിയുടെ പേരിലുള്ളത്. മൂന്നു തവണ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന തിവാരി (1976-77, 1984-85, 1988-89), ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോൾ (2002-2007) അവിടെയും മുഖ്യമന്ത്രിയായി. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയിൽ ധനകാര്യം, വിദേശകാര്യം, വ്യവസായം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ആന്ധപ്രദേശ് ഗവർണറായിരുന്ന കാലത്ത് (2007-2009) ലൈംഗിക വിവാദത്തിൽ പെട്ട് രാജിവച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസിൽ നിന്നകന്ന അദ്ദേഹം, അർജുൻ സിംഗുമായി ചേർന്ന് തിവാരി കോണ്‍ഗ്രസ് എന്ന പാർട്ടിക്കു രൂപം നൽകിയെങ്കിലും പിന്നീട് കോണ്‍ഗ്രസിൽ തിരിച്ചെത്തി.
ആന്ധ്രപ്രദേശ് ഗവർണറായിരിക്കേ തിവാരി പിതാവാണെന്നു ചൂണ്ടിക്കാട്ടി രോഹിത് ശേഖർ അമ്മ ഉജ്വലയ്ക്കൊപ്പം രംഗത്തെത്തിയത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. തിവാരി ആദ്യം ഇതു നിഷേധിച്ചെങ്കിലും ഡിഎൻഎ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കപ്പെട്ടതോടെ എല്ലാം സമ്മതിച്ച് 2014ൽ പരന്പരാഗതവിധി പ്രകാരം ഉജ്വലയെ വിവാഹം ചെയ്തു.