ന്യൂഡൽഹി: റെയിൽവേയുടെ നഷ്ടപരിഹാര വിതരണത്തിലെ 50 കോടിരൂപയുടെ അഴിമതി ഇടപാടിൽ ഉൾപ്പെട്ട റെയിൽവെ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ആർ.കെ. മിത്തലിനെ സസ്പെൻഡ് ചെയ്യാൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ അനുമതി.
പാറ്റ്നയിലെ നഷ്ടപരിഹാര വിതരണത്തിൽ അഴിമതി നടന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ ചീഫ് ജസ്റ്റീസിന്റെ പരിഗണനയിൽ മാസങ്ങളോളമിരുന്ന ഫയലിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അംഗീകാരം നൽകിയത്.
ആദ്യമായാണു ചുമതലയിലിരിക്കേ ആർസിടി ജഡ്ജി സസ്പെൻഷൻ നേരിടുന്നത്. മിത്തലിനെതിരേയുള്ള അഴിമതിയാ രോപണം സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ അന്വേഷണ സമിതി ശരിയെന്നു കണ്ടെത്തിയിരുന്നു. പാറ്റ്നയിൽ നിന്നു സ്ഥലം മാറിയ മിത്തൽ ഇപ്പോൾ തിരുവനന്തപുരം നഷ്ടപരിഹാര ട്രൈബ്യൂണലിലാണ്.
പാറ്റ്നയിലെ നഷ്ടപരിഹാര വിതരണത്തിൽ അഴിമതി നടന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ ചീഫ് ജസ്റ്റീസിന്റെ പരിഗണനയിൽ മാസങ്ങളോളമിരുന്ന ഫയലിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അംഗീകാരം നൽകിയത്.
ആദ്യമായാണു ചുമതലയിലിരിക്കേ ആർസിടി ജഡ്ജി സസ്പെൻഷൻ നേരിടുന്നത്. മിത്തലിനെതിരേയുള്ള അഴിമതിയാ രോപണം സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ അന്വേഷണ സമിതി ശരിയെന്നു കണ്ടെത്തിയിരുന്നു. പാറ്റ്നയിൽ നിന്നു സ്ഥലം മാറിയ മിത്തൽ ഇപ്പോൾ തിരുവനന്തപുരം നഷ്ടപരിഹാര ട്രൈബ്യൂണലിലാണ്.