ഷിർദി (മഹാരാഷ്ട്ര): കോൺഗ്രസ് സർക്കാരിനു രാജ്യത്തെ ദാരിദ്ര്യനിർമാർജനത്തിനു താത്പര്യം ഇല്ലായിരുന്നെന്നും ഒരു കുടുംബത്തിന്റെ പേരു പ്രചരിപ്പിക്കുന്നതിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിർദി സായിബാബ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദരിദ്രർക്കുള്ള ഭവനനിർമാണത്തിലാണ് കേന്ദ്രസർക്കാർ പ്രധാനശ്രദ്ധ ചെലുത്തുന്നത്. മുൻ സർക്കാർ അഞ്ചുവർഷം കൊണ്ട് 25 ലക്ഷം വീടുകൾ നിർമിച്ചപ്പോൾ, എൻഡിഎ സർക്കാർ നാലു വർഷം കൊണ്ട് 1.5 കോടി വീടുകൾ നിർമിച്ചു. ഇന്ത്യ 2022 ൽ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്പോൾ ഭവനരഹിതർ ഉണ്ടാവില്ലെന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
പ്രധാൻമന്ത്രി ആവാസ് യോജന ഉപയോക്താക്കളുമായി വീഡിയോ കോൺഫറൻസ് സംവിധാനം വഴി സംവദിച്ച പ്രധാനമന്ത്രി, പ്രതീകാത്മകമായി വീടുകളുടെ താക്കോലുകൾ നൽകി.
ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക്അതിന്റെ പ്രയോജനം ലഭിച്ചു. ശരാശരി 20,000 രൂപ ക്ലെയിം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷിർദി ക്ഷേത്രത്തിൽ ഒരു വർഷമായി നടക്കുന്ന സായിബാബ സമാധി ശതാബ്ദി ആഘോഷപരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി.
ദരിദ്രർക്കുള്ള ഭവനനിർമാണത്തിലാണ് കേന്ദ്രസർക്കാർ പ്രധാനശ്രദ്ധ ചെലുത്തുന്നത്. മുൻ സർക്കാർ അഞ്ചുവർഷം കൊണ്ട് 25 ലക്ഷം വീടുകൾ നിർമിച്ചപ്പോൾ, എൻഡിഎ സർക്കാർ നാലു വർഷം കൊണ്ട് 1.5 കോടി വീടുകൾ നിർമിച്ചു. ഇന്ത്യ 2022 ൽ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്പോൾ ഭവനരഹിതർ ഉണ്ടാവില്ലെന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
പ്രധാൻമന്ത്രി ആവാസ് യോജന ഉപയോക്താക്കളുമായി വീഡിയോ കോൺഫറൻസ് സംവിധാനം വഴി സംവദിച്ച പ്രധാനമന്ത്രി, പ്രതീകാത്മകമായി വീടുകളുടെ താക്കോലുകൾ നൽകി.
ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക്അതിന്റെ പ്രയോജനം ലഭിച്ചു. ശരാശരി 20,000 രൂപ ക്ലെയിം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷിർദി ക്ഷേത്രത്തിൽ ഒരു വർഷമായി നടക്കുന്ന സായിബാബ സമാധി ശതാബ്ദി ആഘോഷപരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി.