കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിൽ ഇന്നു നടത്താനിരുന്ന പാർലമെന്ററി തെരഞ്ഞെടുപ്പ് ഭീകരാക്രമണത്തെത്തുടർന്നു നീട്ടിവച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വോട്ടെടുപ്പു നടത്താനാവുമെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പ്രത്യാശിച്ചു. പുതുക്കിയ തീയതി ഇലക്ഷൻ കമ്മീഷൻ പിന്നീടു പ്രഖ്യാപിക്കും.കാണ്ഡഹാർ ഒഴികെയുള്ള പ്രവിശ്യകളിലെ വോട്ടെടുപ്പ് ഇന്നുതന്നെ നടത്തും.
താലിബാന്റെ ജന്മസ്ഥലമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാണ്ഡഹാറിലെ പോലീസ് മേധാവി ജനറൽ അബ്ദുൾ റസീക്ക് വ്യാഴാഴ്ച ഭീകരരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്നാണു വോട്ടെടുപ്പു നീട്ടാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പു തടസ്സപ്പെടുത്തുമെന്നു പ്രഖ്യാപിച്ച താലിബാൻ നാളുകളായി അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിവരികയായിരുന്നു.
ഗവർണറുടെ ആസ്ഥാനത്തു നടന്ന അതീവ സുരക്ഷായോഗത്തിനുശേഷം യുഎസ് കമാൻഡർ ജനറൽ സ്കോട്ട് മില്ലറെയും സംഘത്തെയും യാത്രയാക്കാൻ ജനറൽ റസീക്ക് ഹെലിപ്പാഡിലേക്കു പോകുന്പോഴാണ് വെടിവയ്പുണ്ടായത്. ഗവർണറുടെ അംഗരക്ഷകസേനയിലെ അംഗമാണ് വെടിയുതിർത്തതെന്നു പറയപ്പെടുന്നു. ജനറൽ റസീക്കും കാണ്ഡഹാർ ഇന്റലിജൻസ് മേധാവിയും ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടു. ജനറൽ മില്ലർ രക്ഷപ്പെട്ടെങ്കിലും മൂന്ന് അമേരിക്കക്കാർക്കു പരിക്കേറ്റിട്ടുണ്ട്.
ഗവർണർ ഉൾപ്പെടെ 10 അഫ്ഗാൻകാർക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ ജനറൽ മില്ലറെയും ജനറൽ റസീക്കിനെയുമാണു തങ്ങൾ ലക്ഷ്യമിട്ടിരുന്നതെന്നു വ്യക്തമാക്കി.
ജനറൽ റസീക്കിനെതിരേ ഇതിനുമുന്പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഭീകരർക്ക് എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്ന ജനറൽ റസീക്കിന്റെ മരണത്തിൽ ജനറൽ മില്ലർ ദുഖം പ്രകടിപ്പിച്ചു. അയൽരാജ്യത്തു നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞു.
ഇതിനിടെ ഇന്നത്തെ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നു താലിബാൻ വീണ്ടും ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. എട്ടുവർഷത്തിനുശേഷം നടത്തുന്ന തെരഞ്ഞെടുപ്പ് അടുത്ത ഏപ്രിലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണു അഫ്ഗാൻ സർക്കാർ കാണുന്നത്.
പാർലമെന്റിലെ 249 സീറ്റുകളിലേക്ക് 417 വനിതകൾ ഉൾപ്പെടെ 2565 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 34 പ്രവിശ്യകളിൽ 20 എണ്ണത്തിലും സുരക്ഷാ പ്രശ്നങ്ങളുണ്ട്.
താലിബാന്റെ ജന്മസ്ഥലമെന്നു വിശേഷിപ്പിക്കപ്പെടുന്ന കാണ്ഡഹാറിലെ പോലീസ് മേധാവി ജനറൽ അബ്ദുൾ റസീക്ക് വ്യാഴാഴ്ച ഭീകരരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്നാണു വോട്ടെടുപ്പു നീട്ടാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പു തടസ്സപ്പെടുത്തുമെന്നു പ്രഖ്യാപിച്ച താലിബാൻ നാളുകളായി അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിവരികയായിരുന്നു.
ഗവർണറുടെ ആസ്ഥാനത്തു നടന്ന അതീവ സുരക്ഷായോഗത്തിനുശേഷം യുഎസ് കമാൻഡർ ജനറൽ സ്കോട്ട് മില്ലറെയും സംഘത്തെയും യാത്രയാക്കാൻ ജനറൽ റസീക്ക് ഹെലിപ്പാഡിലേക്കു പോകുന്പോഴാണ് വെടിവയ്പുണ്ടായത്. ഗവർണറുടെ അംഗരക്ഷകസേനയിലെ അംഗമാണ് വെടിയുതിർത്തതെന്നു പറയപ്പെടുന്നു. ജനറൽ റസീക്കും കാണ്ഡഹാർ ഇന്റലിജൻസ് മേധാവിയും ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടു. ജനറൽ മില്ലർ രക്ഷപ്പെട്ടെങ്കിലും മൂന്ന് അമേരിക്കക്കാർക്കു പരിക്കേറ്റിട്ടുണ്ട്.
ഗവർണർ ഉൾപ്പെടെ 10 അഫ്ഗാൻകാർക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ ജനറൽ മില്ലറെയും ജനറൽ റസീക്കിനെയുമാണു തങ്ങൾ ലക്ഷ്യമിട്ടിരുന്നതെന്നു വ്യക്തമാക്കി.
ജനറൽ റസീക്കിനെതിരേ ഇതിനുമുന്പും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഭീകരർക്ക് എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്ന ജനറൽ റസീക്കിന്റെ മരണത്തിൽ ജനറൽ മില്ലർ ദുഖം പ്രകടിപ്പിച്ചു. അയൽരാജ്യത്തു നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞു.
ഇതിനിടെ ഇന്നത്തെ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നു താലിബാൻ വീണ്ടും ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. എട്ടുവർഷത്തിനുശേഷം നടത്തുന്ന തെരഞ്ഞെടുപ്പ് അടുത്ത ഏപ്രിലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണു അഫ്ഗാൻ സർക്കാർ കാണുന്നത്.
പാർലമെന്റിലെ 249 സീറ്റുകളിലേക്ക് 417 വനിതകൾ ഉൾപ്പെടെ 2565 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 34 പ്രവിശ്യകളിൽ 20 എണ്ണത്തിലും സുരക്ഷാ പ്രശ്നങ്ങളുണ്ട്.