മോസ്കോ: സിറിയയിൽ യുഎസ് സൈന്യത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിന്റെ അധീനതയിലുള്ള പ്രദേശത്തുനിന്ന് 700 പേരെ ഐഎസ് ബന്ദികളാക്കിയെന്നും ഇവരിൽ ഏതാനും പേരെ കൊലപ്പെടുത്തിയെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ.
ബന്ദികളിൽ യുഎസ്, യൂറോപ്യൻ പൗരന്മാരുണ്ട്. കരിങ്കടൽത്തീരത്തെ സോച്ചി നഗരത്തിൽ വാൽഡൈ ഡിസ്കഷൻ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ദികളെ വിട്ടുതരണമെങ്കിൽ തങ്ങളുടെ ഡിമാൻഡുകൾ അംഗീകരിക്കണമെന്ന് ഐഎസ് അന്ത്യശാസനം നൽകിയിട്ടുണ്ടെന്നു പറഞ്ഞ പുടിൻ ഈ ഡിമാൻഡുകൾ എന്താണെന്നു വ്യക്തമാക്കിയില്ല. ദിവസം പത്തുപേരെ വീതം കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയ ഭീകരർ രണ്ടുദിവസം മുന്പ് പത്തുപേരെ വധിച്ചെന്നും പുടിൻ പറഞ്ഞു. 130 കുടുംബങ്ങളെയാണ് ഐഎസ് പിടികൂടി ഹാജിൻ നഗരത്തിലേക്കു കൊണ്ടുപോയതെന്നും പുടിൻ പറഞ്ഞു.
ബന്ദികളിൽ യുഎസ്, യൂറോപ്യൻ പൗരന്മാരുണ്ട്. കരിങ്കടൽത്തീരത്തെ സോച്ചി നഗരത്തിൽ വാൽഡൈ ഡിസ്കഷൻ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ദികളെ വിട്ടുതരണമെങ്കിൽ തങ്ങളുടെ ഡിമാൻഡുകൾ അംഗീകരിക്കണമെന്ന് ഐഎസ് അന്ത്യശാസനം നൽകിയിട്ടുണ്ടെന്നു പറഞ്ഞ പുടിൻ ഈ ഡിമാൻഡുകൾ എന്താണെന്നു വ്യക്തമാക്കിയില്ല. ദിവസം പത്തുപേരെ വീതം കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയ ഭീകരർ രണ്ടുദിവസം മുന്പ് പത്തുപേരെ വധിച്ചെന്നും പുടിൻ പറഞ്ഞു. 130 കുടുംബങ്ങളെയാണ് ഐഎസ് പിടികൂടി ഹാജിൻ നഗരത്തിലേക്കു കൊണ്ടുപോയതെന്നും പുടിൻ പറഞ്ഞു.