ബെയ്ജിംഗ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ 2015ൽ ടൈം വാരിക ഉൾപ്പെടുത്തിയ ചൈനീസ് ഉദ്യോഗസ്ഥൻ ലു വെയ് കൈക്കൂലിക്കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ചു. ഇദ്ദേഹത്തിനെതിരേയുള്ള ശിക്ഷ പിന്നീടു പ്രഖ്യാപിക്കും.
ചൈനയിലെ ഇന്റർനെറ്റ് റഗുലേറ്റായ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയുടെ(സിഎസി) മുൻ മേധാവി ലു വെയ്നാണ് 46ലക്ഷംഡോളർ കൈപ്പറ്റിയെന്ന് ഷെജിയാംഗ് പ്രവിശ്യാ കോടതിയിൽ ഏറ്റു പറഞ്ഞത്. 2014ൽ സിഎസി സ്ഥാപിച്ചതുമുതൽ ലുവായിരുന്നു മേധാവി. 2016 ജൂണിൽ പുറത്താക്കപ്പെട്ടു. കഴിഞ്ഞ നവംബറിലാണ് അന്വേഷണം ആരംഭിച്ചത്. ഷി ചിൻപിംഗിന്റെ രണ്ടാമൂഴത്തിൽ അന്വേഷണം നേരിട്ട ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ലു.
ചൈനയിലെ ഇന്റർനെറ്റ് റഗുലേറ്റായ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയുടെ(സിഎസി) മുൻ മേധാവി ലു വെയ്നാണ് 46ലക്ഷംഡോളർ കൈപ്പറ്റിയെന്ന് ഷെജിയാംഗ് പ്രവിശ്യാ കോടതിയിൽ ഏറ്റു പറഞ്ഞത്. 2014ൽ സിഎസി സ്ഥാപിച്ചതുമുതൽ ലുവായിരുന്നു മേധാവി. 2016 ജൂണിൽ പുറത്താക്കപ്പെട്ടു. കഴിഞ്ഞ നവംബറിലാണ് അന്വേഷണം ആരംഭിച്ചത്. ഷി ചിൻപിംഗിന്റെ രണ്ടാമൂഴത്തിൽ അന്വേഷണം നേരിട്ട ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ലു.