ന്യൂഡൽഹി: മി ടൂ ആരോപണങ്ങൾ ഉന്നയിച്ച് കൂടുതൽ വനിതകൾ രംഗത്തെത്തിയതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർക്കു രാജിവയ്ക്കേണ്ടി വന്നു. അദ്ദേഹത്തിനെതിരേ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു.
അക്ബർ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്യും എന്നാരായാൻ സർക്കാർ ഒരു മുതിർന്ന മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. അക്ബർ നൈജീരിയയിൽ ആയിരുന്ന സമയത്ത് ഈ മുതിർന്ന മന്ത്രി അദ്ദേഹവുമായി വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. വിഷയം നിയമപരമായി സ്വയം കൈകാര്യം ചെയ്യുമെന്നായിരുന്നു അക്ബറിന്റെ നിലപാട്.
അക്ബർക്കെതിരേ ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരേ മന്ത്രി മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെ മറ്റൊരു മാധ്യമപ്രവർത്തക കൂടി മന്ത്രിക്കെതിരായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇനി രണ്ടു പേർ കൂടി ഉടൻ വെളിപ്പെടുത്തലുമായി വരുമെന്നും സൂചനകളുണ്ട്.
മാധ്യമപ്രവർത്തകർ തുറന്നു പറച്ചിലുകൾ നടത്തിയതോടെ ഇവരെ പിന്തുണച്ച് ഇന്ത്യൻ വിമൻസ് പ്രസ് കോർസ്, സൗത്ത് ഏഷ്യൻ വുമണ് മീഡിയ, പ്രസ് അസോസിയേഷൻ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നീ മാധ്യമ സംഘടനകൾ നിഷ്പക്ഷ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടിരുന്നു.
വിവിധ മാധ്യമങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്ന വനിതാ മാധ്യമ പ്രവർത്തകർ ഇറക്കിയ പ്രസ്താവനയിൽ തനിക്കെതിരായ ആരോപണങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ അക്ബർ തയാറായിട്ടില്ലെന്നും നിരവധി വനിതകൾ നേരിട്ട വേദനയും അപമാനവും കണക്കിലെടുക്കുന്നില്ലെന്നും ആരോപിച്ചു. മുംബൈ മിറർ ചീഫ് എഡിറ്റർ മീണാൽ ഭഗേൽ, ഏഷ്യൻ ഏജ് സുപർണ ശർമ, ഡെക്കാണ് ക്രോണിക്കിൾ എഡിറ്റർ എ.ടി. ജയന്തി എന്നിവർ ഉൾപ്പടെ അക്ബർക്കൊപ്പം മുൻപ് വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ച ഇരുപത് വനിത മാധ്യമപ്രവർത്തകരാണ് രംഗത്തു വന്നിരിക്കുന്നത്.
പ്രിയാ രമണി നടത്തിയ വെളിപ്പെടുത്തൽ കേവലം അവർ മാത്രം നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചല്ലെന്നും മറിച്ച് ഏഷ്യൻ ഏജിൽ അക്കാലത്തുണ്ടായിരുന്ന പല വനിതാ മാധ്യമപ്രവർത്തകരും നേരിട്ട അപമാനത്തിന്റെ തുറന്നു പറച്ചിലാണെന്നും പ്രസ്താവനയിൽ പറയുന്നു. അക്ബർ വളരെ മോശമായാണ് ന്യൂസ് റൂമിൽ പെരുമാറിയിരുന്നതെന്നാണ് ഇപ്പോൾ ന്യൂയോർക്ക് ടൈംസിൽ ജോലി ചെയ്യുന്ന ഐഷ ഖാൻ പറയുന്നത്. ഗസാല വഹാബിനെ പോലുള്ളവർ നേരിട്ട ത്ര ദുരുനുഭവം തനിക്കുണ്ടായിട്ടില്ല.
ഏഷ്യൻ ഏജിൽ ആയിരുന്ന കാലത്ത് അക്ബറിന്റെ തുറിച്ചു നോട്ടവും മോശം കമന്റുകളും പതിവായിരുന്നു. തന്റെ പിൻകഴുത്തിൽ ഒരു പാടുണ്ടായിരുന്നു. ഒരിക്കൽ അക്ബർ ചോദിച്ചത് അതാരെങ്കിലും കടിച്ച പാടാണോ എന്നാണ്. പത്രത്തിന്റെ ഒന്നാം പേജ് ചെയ്യുകയെന്നാൽ അക്ബറിന്റെ മോശം പെരുമാറ്റത്തിന് ഇരയാകുക എന്ന അവസ്ഥയായിരുന്നു. ഒരിക്കൽ പേജ് ചെയ്തു കൊണ്ടിരുന്നപ്പോൾ പിന്നിൽ നിന്നു വന്ന് തോളിൽ പിടിച്ചമർത്തി.
ഒന്നാം പേജ് ചെയ്യുന്ന വനിതകളെ തന്റെ ഓഫീസ് മുറിയിലേക്കു വിളിച്ചു വരുത്തി അർഥം വച്ചുള്ള സംസാരങ്ങളും പതിവായിരുന്നു. അക്കാലത്ത് അക്ബർക്കു വഴങ്ങിയെങ്കിൽ മാത്രമേ കരിയറിൽ ഉയർച്ച ഉണ്ടാകൂ എന്ന പരസ്യമായ രഹസ്യം അക്കാലത്ത് മാധ്യമപ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. ആ അപമാനത്തിൽ നിന്നു പുറത്തുകടക്കാനാണ് അക്ബറിനൊപ്പമുള്ള ജോലി അവസാനിപ്പിച്ചതെന്നും അവർ പറഞ്ഞു.
അക്ബർ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്യും എന്നാരായാൻ സർക്കാർ ഒരു മുതിർന്ന മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. അക്ബർ നൈജീരിയയിൽ ആയിരുന്ന സമയത്ത് ഈ മുതിർന്ന മന്ത്രി അദ്ദേഹവുമായി വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. വിഷയം നിയമപരമായി സ്വയം കൈകാര്യം ചെയ്യുമെന്നായിരുന്നു അക്ബറിന്റെ നിലപാട്.
അക്ബർക്കെതിരേ ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരേ മന്ത്രി മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെ മറ്റൊരു മാധ്യമപ്രവർത്തക കൂടി മന്ത്രിക്കെതിരായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇനി രണ്ടു പേർ കൂടി ഉടൻ വെളിപ്പെടുത്തലുമായി വരുമെന്നും സൂചനകളുണ്ട്.
മാധ്യമപ്രവർത്തകർ തുറന്നു പറച്ചിലുകൾ നടത്തിയതോടെ ഇവരെ പിന്തുണച്ച് ഇന്ത്യൻ വിമൻസ് പ്രസ് കോർസ്, സൗത്ത് ഏഷ്യൻ വുമണ് മീഡിയ, പ്രസ് അസോസിയേഷൻ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നീ മാധ്യമ സംഘടനകൾ നിഷ്പക്ഷ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടിരുന്നു.
വിവിധ മാധ്യമങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്ന വനിതാ മാധ്യമ പ്രവർത്തകർ ഇറക്കിയ പ്രസ്താവനയിൽ തനിക്കെതിരായ ആരോപണങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ അക്ബർ തയാറായിട്ടില്ലെന്നും നിരവധി വനിതകൾ നേരിട്ട വേദനയും അപമാനവും കണക്കിലെടുക്കുന്നില്ലെന്നും ആരോപിച്ചു. മുംബൈ മിറർ ചീഫ് എഡിറ്റർ മീണാൽ ഭഗേൽ, ഏഷ്യൻ ഏജ് സുപർണ ശർമ, ഡെക്കാണ് ക്രോണിക്കിൾ എഡിറ്റർ എ.ടി. ജയന്തി എന്നിവർ ഉൾപ്പടെ അക്ബർക്കൊപ്പം മുൻപ് വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ച ഇരുപത് വനിത മാധ്യമപ്രവർത്തകരാണ് രംഗത്തു വന്നിരിക്കുന്നത്.
പ്രിയാ രമണി നടത്തിയ വെളിപ്പെടുത്തൽ കേവലം അവർ മാത്രം നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചല്ലെന്നും മറിച്ച് ഏഷ്യൻ ഏജിൽ അക്കാലത്തുണ്ടായിരുന്ന പല വനിതാ മാധ്യമപ്രവർത്തകരും നേരിട്ട അപമാനത്തിന്റെ തുറന്നു പറച്ചിലാണെന്നും പ്രസ്താവനയിൽ പറയുന്നു. അക്ബർ വളരെ മോശമായാണ് ന്യൂസ് റൂമിൽ പെരുമാറിയിരുന്നതെന്നാണ് ഇപ്പോൾ ന്യൂയോർക്ക് ടൈംസിൽ ജോലി ചെയ്യുന്ന ഐഷ ഖാൻ പറയുന്നത്. ഗസാല വഹാബിനെ പോലുള്ളവർ നേരിട്ട ത്ര ദുരുനുഭവം തനിക്കുണ്ടായിട്ടില്ല.
ഏഷ്യൻ ഏജിൽ ആയിരുന്ന കാലത്ത് അക്ബറിന്റെ തുറിച്ചു നോട്ടവും മോശം കമന്റുകളും പതിവായിരുന്നു. തന്റെ പിൻകഴുത്തിൽ ഒരു പാടുണ്ടായിരുന്നു. ഒരിക്കൽ അക്ബർ ചോദിച്ചത് അതാരെങ്കിലും കടിച്ച പാടാണോ എന്നാണ്. പത്രത്തിന്റെ ഒന്നാം പേജ് ചെയ്യുകയെന്നാൽ അക്ബറിന്റെ മോശം പെരുമാറ്റത്തിന് ഇരയാകുക എന്ന അവസ്ഥയായിരുന്നു. ഒരിക്കൽ പേജ് ചെയ്തു കൊണ്ടിരുന്നപ്പോൾ പിന്നിൽ നിന്നു വന്ന് തോളിൽ പിടിച്ചമർത്തി.
ഒന്നാം പേജ് ചെയ്യുന്ന വനിതകളെ തന്റെ ഓഫീസ് മുറിയിലേക്കു വിളിച്ചു വരുത്തി അർഥം വച്ചുള്ള സംസാരങ്ങളും പതിവായിരുന്നു. അക്കാലത്ത് അക്ബർക്കു വഴങ്ങിയെങ്കിൽ മാത്രമേ കരിയറിൽ ഉയർച്ച ഉണ്ടാകൂ എന്ന പരസ്യമായ രഹസ്യം അക്കാലത്ത് മാധ്യമപ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. ആ അപമാനത്തിൽ നിന്നു പുറത്തുകടക്കാനാണ് അക്ബറിനൊപ്പമുള്ള ജോലി അവസാനിപ്പിച്ചതെന്നും അവർ പറഞ്ഞു.