ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ധാർഷ്ഠ്യത്തിൽ പ്രതിഷേധിച്ചു ബിജെപി വിട്ട എംഎൽഎയും മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിന്റെ മകനുമായ മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലെത്തി. രാജസ്ഥാനിൽ ബിജെപിയുടെ വലിയൊരു വോട്ട് ബാങ്കായ രജപുത്രവിഭാഗത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് മാനവേന്ദ്ര സിംഗ്.
ബിജെപിയെ രാജസ്ഥാനിൽ നിന്നു തന്നെ തൂത്തെറിയുമെന്നാണ് കഴിഞ്ഞ ദിവസം മാനവേന്ദ്ര സിംഗ് പ്രഖ്യാപിച്ചത്. ഇതോടെ കടുത്ത ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനത്തു വസുന്ധര രാജെ സിന്ധ്യ കൂടുതൽ പ്രതിരോധത്തിലാകും. തന്റെ പിതാവ് ജസ്വന്ത് സിംഗിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ ദേഷ്യം മാനവേന്ദ്ര സിംഗിനുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകാൻ പ്രധാനമായും തീരുമാനിച്ചത്. ഇതിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റാണ്. അതേസമയം സച്ചിൻ പൈലറ്റും താനും പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് മാനവേന്ദ്ര സിംഗും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലെത്തുന്നത്.
ഡൽഹിയിലെത്തി മാനവേന്ദ്ര സിംഗ് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണു പറഞ്ഞിരുന്നത്. കോണ്‍ഗ്രസിൽ വലിയൊരു സ്ഥാനം മാനവേന്ദ്ര സിംഗിന്് നൽകുമെന്നാണ് സൂചന. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് സംസാരിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് അദ്ദേഹത്തെ വലിയ നേതാവായിട്ടാണ് കാണുന്നതെന്ന് ഇതുവഴി ബോധ്യപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്ത് ഏഴു ശതമാനം രജപുത്രരാണ് ഉള്ളത്. ഇവർ പരന്പരാഗതമായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. എന്നാൽ മാനവേന്ദ്ര സിംഗ് വരുന്നതോടെ രജപുത്രരും ഗുജ്ജാറുകളും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കൂകൂട്ടൽ.
കോണ്‍ഗ്രസിലെത്തുന്ന മാനവേന്ദ്ര സിംഗ് ലോക്സഭയി ലേക്കു മത്സരിക്കുമെന്നാണ് സൂചന. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മാനവേന്ദ്ര സിംഗ് പറയുന്നവർ പശ്ചിമ രാജസ്ഥാനിൽ സ്ഥാനാർഥികളാവും. ഇവർ വൻ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൂട്ടൽ.
ബിജെപിയെ രാജസ്ഥാനിൽ നിന്നു തന്നെ തൂത്തെറിയുമെന്നാണ് കഴിഞ്ഞ ദിവസം മാനവേന്ദ്ര സിംഗ് പ്രഖ്യാപിച്ചത്. ഇതോടെ കടുത്ത ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനത്തു വസുന്ധര രാജെ സിന്ധ്യ കൂടുതൽ പ്രതിരോധത്തിലാകും. തന്റെ പിതാവ് ജസ്വന്ത് സിംഗിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ ദേഷ്യം മാനവേന്ദ്ര സിംഗിനുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകാൻ പ്രധാനമായും തീരുമാനിച്ചത്. ഇതിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റാണ്. അതേസമയം സച്ചിൻ പൈലറ്റും താനും പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് മാനവേന്ദ്ര സിംഗും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലെത്തുന്നത്.
ഡൽഹിയിലെത്തി മാനവേന്ദ്ര സിംഗ് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണു പറഞ്ഞിരുന്നത്. കോണ്‍ഗ്രസിൽ വലിയൊരു സ്ഥാനം മാനവേന്ദ്ര സിംഗിന്് നൽകുമെന്നാണ് സൂചന. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് സംസാരിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് അദ്ദേഹത്തെ വലിയ നേതാവായിട്ടാണ് കാണുന്നതെന്ന് ഇതുവഴി ബോധ്യപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്ത് ഏഴു ശതമാനം രജപുത്രരാണ് ഉള്ളത്. ഇവർ പരന്പരാഗതമായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. എന്നാൽ മാനവേന്ദ്ര സിംഗ് വരുന്നതോടെ രജപുത്രരും ഗുജ്ജാറുകളും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കൂകൂട്ടൽ.
കോണ്‍ഗ്രസിലെത്തുന്ന മാനവേന്ദ്ര സിംഗ് ലോക്സഭയി ലേക്കു മത്സരിക്കുമെന്നാണ് സൂചന. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ മാനവേന്ദ്ര സിംഗ് പറയുന്നവർ പശ്ചിമ രാജസ്ഥാനിൽ സ്ഥാനാർഥികളാവും. ഇവർ വൻ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൂട്ടൽ.