ന്യൂഡൽഹി: 34 പെൺകുട്ടികൾ പീഡനത്തിനിരയായ ബിഹാറിലെ മുസാഫർപുരിലുള്ള സർക്കാരിതര സംഘടനയുടെ അഭയകേന്ദ്രത്തിനെതിരേ അനധികൃത പണമിടപാടു കേസിൽ എൻഫോഴ്സ്മെന്റ് കേസെടുത്തു. സേവസങ്കല്പ് വികാസ് സമിതി എന്ന സംഘടനയ്ക്കെതിരേയാണു കേസ്.
സംഘടനയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് കോടതിയെ സമീപിക്കും. സംഘടനയുടെ രക്ഷാധികാരി ബ്രജേഷ് ഠാക്കൂർ ഉൾപ്പെടെയുള്ളവരെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സംഘടനയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് കോടതിയെ സമീപിക്കും. സംഘടനയുടെ രക്ഷാധികാരി ബ്രജേഷ് ഠാക്കൂർ ഉൾപ്പെടെയുള്ളവരെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.