ജോണ്‍സണെ മറികടന്ന് നഥാൻ ലിയോണ്‍

08:16 PM Oct 17, 2018 | Deepika.com
ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ മിച്ചൽ ജോണ്‍സണെ മറികടന്ന് ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ നഥാൻ ലിയോണ്‍. ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരങ്ങളുടെ പട്ടികയിൽ ഇതോടെ ലിയോണ്‍ നാലാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലാണ് ലിയോണ്‍ ഈ നേട്ടത്തിലെത്തിയത്.

മുപ്പതുകാരനായ ലിയോണ്‍ പാക്കിസ്ഥാന്‍റെ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ടെസ്റ്റിൽ ലിയോണിന് 314 വിക്കറ്റുകൾ ആയി. മിച്ചൽ ജോണ്‍സണ്‍ 313 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. രണ്ടാം ടെസ്റ്റ് ആരംഭിക്കുന്പോൾ ബ്രേറ്റ് ലിക്ക് (310 വിക്കറ്റ്) ഒപ്പമായിരുന്നു ലിയോണ്‍.

ഇതിഹാസ ലെഗ്സ്പിന്നർ ഷെയ്ൻ വോണ്‍ (708 വിക്കറ്റ്), പേസർമാരായ ഗ്ലെൻ മഗ്രാത്ത് (563), ഡെന്നിസ് ലിലി (355) എന്നിവർക്കു പിന്നിലാണ് ലിയോണ്‍ ഇപ്പോൾ.