വാഷിംഗ്ടൺ ഡിസി: യുഎസിലേക്കു കുടിയേറാമെന്ന മോഹത്തിൽ പുറപ്പെട്ട 1600 അംഗ സംഘത്തെ തടഞ്ഞില്ലെങ്കിൽ എല്ലാവിധ ധനസഹായവും നിർത്തിവയ്ക്കുമെന്ന് മധ്യഅമേരിക്കയിലെ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ രാജ്യങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി.
ഹോണ്ടുറാസിൽനിന്ന് യാത്രതിരിച്ച കുടിയേറ്റസംഘം ഗ്വാട്ടിമാലവഴി അമേരിക്കൻ അതിർത്തിയിലെത്താമെന്നാണു മോഹിക്കുന്നത്. തിങ്കളാഴ്ച ഗ്വാട്ടിമാലയിലെത്തിയ സംഘത്തിന്റെ നേതാക്കളിലൊരാൾ അറസ്റ്റിലായെങ്കിലും ശേഷിക്കുന്നവർ യാത്ര തുടരുകയാണ്.
മൂന്നു രാജ്യങ്ങളുടെയും നേതൃത്വത്തെ വിവരം അറിയിച്ചതായി ട്രംപ് പറഞ്ഞു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയോ സഹായിക്കുകയോ ചെയ്താൽ ഇനി മുതൽ ധനസഹായം ഉണ്ടാവില്ല. അമേരിക്കയിൽ പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്തു തടവിലിട്ട് തിരിച്ചയയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഗ്വാട്ടിമാലയ്ക്ക് 2480 ലക്ഷം ഡോളർ, ഹോണ്ടുറാസ്-1750 ലക്ഷം, എൽസാൽവദോർ- 1150ലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞവർഷത്തെ യുഎസിന്റെ ധനസഹായം.
ഹോണ്ടുറാസിൽനിന്ന് യാത്രതിരിച്ച കുടിയേറ്റസംഘം ഗ്വാട്ടിമാലവഴി അമേരിക്കൻ അതിർത്തിയിലെത്താമെന്നാണു മോഹിക്കുന്നത്. തിങ്കളാഴ്ച ഗ്വാട്ടിമാലയിലെത്തിയ സംഘത്തിന്റെ നേതാക്കളിലൊരാൾ അറസ്റ്റിലായെങ്കിലും ശേഷിക്കുന്നവർ യാത്ര തുടരുകയാണ്.
മൂന്നു രാജ്യങ്ങളുടെയും നേതൃത്വത്തെ വിവരം അറിയിച്ചതായി ട്രംപ് പറഞ്ഞു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയോ സഹായിക്കുകയോ ചെയ്താൽ ഇനി മുതൽ ധനസഹായം ഉണ്ടാവില്ല. അമേരിക്കയിൽ പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്തു തടവിലിട്ട് തിരിച്ചയയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഗ്വാട്ടിമാലയ്ക്ക് 2480 ലക്ഷം ഡോളർ, ഹോണ്ടുറാസ്-1750 ലക്ഷം, എൽസാൽവദോർ- 1150ലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞവർഷത്തെ യുഎസിന്റെ ധനസഹായം.