ന്യൂഡൽഹി: കൊലപാതകക്കേസിൽ വിവാദ ആൾദൈവം രാംപാലിനു ജീവപര്യന്തം ശിക്ഷ. ഹിസാർ ബാർവാല ടൗണിൽ രാംപാലിന്റെ ആശ്രമത്തിൽ 2014 നവംബർ 14നു സ്ത്രീ യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തിനെതിരേയുള്ള സംഘർഷത്തിൽ നാല് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെടുകയും ചെയ്ത സംഭവ ത്തിലാണു ശിക്ഷാവിധി. രാംപാലും 15 അനുയായികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയുമൊടുക്കണം. ഹരിയാന ഹിസാറിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഡി.ആർ. ചാലിയയാണു ശിക്ഷ വിധിച്ചത്.
ഹിസാറിലുള്ള സത്ലോക് ആശ്രമത്തിൽനിന്നു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രാംപാലിനും 27 അനുയായികൾക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കോടതിയിൽ ഹാജരാകാനുള്ള നിർദേശം ലംഘിച്ചതിനു രാംപാലിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് അറസ്റ്റ് ചെയ്യാനെത്തവേ 2014 നവംബർ 19ന് അനുയായികളെ ഉപയോഗിച്ച് എതിരിട്ടത് വെടിവയ്പിൽ കലാശിച്ചു. ഒരു കുട്ടിയും നാല് സ്ത്രീകളുമാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
രണ്ടു കേസുകളുടെയും പശ്ചാത്തലത്തിൽ കൊലപാതകം, ഗൂഢാലോചന, അനധികൃതമായി ആയുധം സൂക്ഷിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കുറ്റം ചുമത്തിയിരുന്നത്. രണ്ടു കേസുകളിലും രാംപാലിനെയും അനുയായികളെയും കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.
ഹിസാറിലുള്ള സത്ലോക് ആശ്രമത്തിൽനിന്നു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രാംപാലിനും 27 അനുയായികൾക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കോടതിയിൽ ഹാജരാകാനുള്ള നിർദേശം ലംഘിച്ചതിനു രാംപാലിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് അറസ്റ്റ് ചെയ്യാനെത്തവേ 2014 നവംബർ 19ന് അനുയായികളെ ഉപയോഗിച്ച് എതിരിട്ടത് വെടിവയ്പിൽ കലാശിച്ചു. ഒരു കുട്ടിയും നാല് സ്ത്രീകളുമാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
രണ്ടു കേസുകളുടെയും പശ്ചാത്തലത്തിൽ കൊലപാതകം, ഗൂഢാലോചന, അനധികൃതമായി ആയുധം സൂക്ഷിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കുറ്റം ചുമത്തിയിരുന്നത്. രണ്ടു കേസുകളിലും രാംപാലിനെയും അനുയായികളെയും കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.