ന്യൂഡൽഹി: നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ദേശീയ പ്രസിഡന്റ് ഫെയ്റോസ് ഖാൻ ലൈംഗിക ആരോപണത്തെത്തുടർന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫെയ്റോസിന്റെ രാജി സ്വീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോടതിയിൽ സത്യം തെളിയിച്ചു ഫെയ്റോസ് ഖാൻ തിരികെ വരുമെന്നും എൻഎസ്യു ഐ ദേശീയ ജനറൽ സെക്രട്ടറി സൈമണ്‍ ഫറൂക്കി പറഞ്ഞു.
ജൂണ്‍ അവസാനമാണ് ഛ ത്തീസ്ഗഡിൽനിന്നു സംഘടനഭാരവാഹിയായ യുവതി ഖാനെതിരേ പരാതി നൽകിയത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മറ്റു മുതിർന്ന നേതാക്കളെയും നേരിൽ കണ്ടും യുവതി പരാതിപ്പെട്ടിരുന്നു. ഖാൻ തന്റെ സഹോദരിക്കുനേരേയും ലൈംഗികാതിക്രമം നടത്തിയെന്നും പാർട്ടിയിലെ ഒട്ടനവധി വനിതകളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയം പരിശോധിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. യുവതി പോലീസിലും പരാതി നൽകിയിട്ടുണ്ട്.ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖാൻ രാജിവച്ചതെന്ന് ഒരു മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ജമ്മു കാഷ്മീരിൽനിന്നുള്ളയാ ളാണു ഫെയ്റോസ് ഖാൻ.
ജൂണ്‍ അവസാനമാണ് ഛ ത്തീസ്ഗഡിൽനിന്നു സംഘടനഭാരവാഹിയായ യുവതി ഖാനെതിരേ പരാതി നൽകിയത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മറ്റു മുതിർന്ന നേതാക്കളെയും നേരിൽ കണ്ടും യുവതി പരാതിപ്പെട്ടിരുന്നു. ഖാൻ തന്റെ സഹോദരിക്കുനേരേയും ലൈംഗികാതിക്രമം നടത്തിയെന്നും പാർട്ടിയിലെ ഒട്ടനവധി വനിതകളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയം പരിശോധിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. യുവതി പോലീസിലും പരാതി നൽകിയിട്ടുണ്ട്.ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖാൻ രാജിവച്ചതെന്ന് ഒരു മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ജമ്മു കാഷ്മീരിൽനിന്നുള്ളയാ ളാണു ഫെയ്റോസ് ഖാൻ.