ന്യൂഡൽഹി: വിവിധ മേഖലകളിൽനിന്നുയർന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഉത്തർപ്രദേശ് സർക്കാർ അലാഹാ ബാദിനെ പ്രയാഗ്രാജാക്കി.
മന്ത്രിസഭാ യോഗത്തിനുശേഷം ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗാണ് പേരുമാറ്റം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. റെയിൽവേ അടക്കമുള്ള എല്ലാ വകുപ്പുകളും പേരുമാറ്റത്തിന് പിന്തുണ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനമെടുത്തതെന്ന് സിദ്ധാർഥ് നാഥ് പറഞ്ഞു.
2019ലെ കുംഭമേളയ്ക്കുമുന്പ് അലാഹാബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച നടത്തിയ നഗരസന്ദർശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നടപടിക്കെതിരെ കോണ്ഗ്രസ്, സമാജ്വാദി, ബഹുജൻ സമാജ് വാദി പാർട്ടികൾ ഉയർത്തുന്ന കടുത്ത പ്രതിഷേധം വകവ യ്ക്കാതെ ഏകപക്ഷീയമായി മുന്നോട്ടു പോവുകയാണ് ഉത്തർപ്രദേശ് സർക്കാർ.
ബിജെപി സർക്കാർ ചരിത്രത്തെയും വിശ്വാസത്തെയും പാരന്പര്യങ്ങളെയും തട്ടിക്കളിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് വിമർശിച്ചു.
അലാഹാബാദിനെപ്പോലെയുള്ള ചരിത്ര നഗരത്തിന്റെ പേര് മാറ്റുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ വിലകുറച്ചു കാണുന്നതിനു തുല്യമാണെന്ന് മുതിർന്ന കോണ് ഗ്രസ് നേതാവ് ഓംകാർ സിംഗ് അഭിപ്രായപ്പെട്ടു.
മന്ത്രിസഭാ യോഗത്തിനുശേഷം ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗാണ് പേരുമാറ്റം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. റെയിൽവേ അടക്കമുള്ള എല്ലാ വകുപ്പുകളും പേരുമാറ്റത്തിന് പിന്തുണ അറിയിച്ചതിനെത്തുടർന്നാണ് തീരുമാനമെടുത്തതെന്ന് സിദ്ധാർഥ് നാഥ് പറഞ്ഞു.
2019ലെ കുംഭമേളയ്ക്കുമുന്പ് അലാഹാബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച നടത്തിയ നഗരസന്ദർശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നടപടിക്കെതിരെ കോണ്ഗ്രസ്, സമാജ്വാദി, ബഹുജൻ സമാജ് വാദി പാർട്ടികൾ ഉയർത്തുന്ന കടുത്ത പ്രതിഷേധം വകവ യ്ക്കാതെ ഏകപക്ഷീയമായി മുന്നോട്ടു പോവുകയാണ് ഉത്തർപ്രദേശ് സർക്കാർ.
ബിജെപി സർക്കാർ ചരിത്രത്തെയും വിശ്വാസത്തെയും പാരന്പര്യങ്ങളെയും തട്ടിക്കളിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് വിമർശിച്ചു.
അലാഹാബാദിനെപ്പോലെയുള്ള ചരിത്ര നഗരത്തിന്റെ പേര് മാറ്റുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ വിലകുറച്ചു കാണുന്നതിനു തുല്യമാണെന്ന് മുതിർന്ന കോണ് ഗ്രസ് നേതാവ് ഓംകാർ സിംഗ് അഭിപ്രായപ്പെട്ടു.