അങ്കാറ: ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽഎത്തിയശേഷം കാണാതായ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയുടെ അന്വേഷണ ഉദ്യോഗസ്ഥർ കോൺസുലേറ്റ് പരിശോധിച്ചു.
ഒരു സ്ഥലത്തു പുതുതായി പെയിന്റടിച്ചതു കണ്ടെത്തിയെന്നും ഇതു തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തുർക്കി പ്രസിഡന്റ് എർദോഗൻ ആരോപിച്ചു. എട്ടു മണിക്കൂർ ദീർഘിച്ച തെരച്ചലിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർ മണ്ണിന്റ സാന്പിളും ഒരു ലോഹവാതിലും തെളിവായി ശേഖരിച്ചു. സൗദി കോൺസലിന്റെ ഈസ്റ്റാംബൂളിലെ വസതിയിലും പരിശോധന നടത്തുമെന്നു തുർക്കി പോലീസ് അറിയിച്ചു.
ഖഷോഗിയുടെ തിരോധാനത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി സൽമാൻ രാജാവുമായി ചർച്ച നടത്തി. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായും (എംബിഎസ്)പോംപിയോ കൂടിക്കാഴ്ച നടത്തി. ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു സമഗ്ര അന്വേഷണത്തിനു സൗദി സമ്മതിച്ചെന്ന് യുഎസ് വക്താവ് പറഞ്ഞു. പോംപിയോ ഇന്ന് അങ്കാറയിലെത്തി സൗദിയുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ തുർക്കി നേതൃത്വത്തെ അറിയിക്കും.
ഇതിനിടെ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം നടത്തിയ ചോദ്യംചെയ്യലിൽ ഖഷോഗി മരിച്ചതാവാമെന്ന് പ്രസ്താവനയിറക്കാൻ സൗദി ഉദ്യോഗസ്ഥർ തയാറെടുക്കുകയാണെന്നു തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഭരണകൂടത്തിനു ബന്ധമില്ല. ഒറ്റപ്പെട്ട ഏതോ തെമ്മാടിയായിരിക്കും മരണത്തിനു പിന്നിലെന്നു നേരത്തെ ട്രംപ് പറയുകയുണ്ടായി. കോൺസുലേറ്റിൽ ഖഷോഗി മരണമടഞ്ഞെന്നു സൗദി സമ്മതിച്ചേക്കുമെന്നു സിഎൻഎന്നും റിപ്പോർട്ട് ചെയ്തു.
സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി അറസ്റ്റ് പേടിച്ച് യുഎസിലേക്കു താമസം മാറ്റിയശേഷം വാഷിംഗ്ടൺ പോസ്റ്റിന്റെ പംക്തി എഴുത്തുകാരനായി പ്രവർത്തിച്ചുവരികയായിരുന്നു.
മുൻ ഭാര്യയിൽനിന്നു വിവാഹമോചനം നേടിയതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ഈ മാസം രണ്ടിന് സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല.
ഇതേസമയം, പതിനഞ്ചംഗ കൊലയാളിസംഘം കോൺസുലേറ്റിലെത്തി ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് വീഡിയോ, ഓഡിയോ തെളിവുകൾ പുറത്തുവിട്ട് നേരത്തെ തുർക്കി ആരോപിച്ചിരുന്നു.
ഒരു സ്ഥലത്തു പുതുതായി പെയിന്റടിച്ചതു കണ്ടെത്തിയെന്നും ഇതു തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും തുർക്കി പ്രസിഡന്റ് എർദോഗൻ ആരോപിച്ചു. എട്ടു മണിക്കൂർ ദീർഘിച്ച തെരച്ചലിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർ മണ്ണിന്റ സാന്പിളും ഒരു ലോഹവാതിലും തെളിവായി ശേഖരിച്ചു. സൗദി കോൺസലിന്റെ ഈസ്റ്റാംബൂളിലെ വസതിയിലും പരിശോധന നടത്തുമെന്നു തുർക്കി പോലീസ് അറിയിച്ചു.
ഖഷോഗിയുടെ തിരോധാനത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി സൽമാൻ രാജാവുമായി ചർച്ച നടത്തി. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായും (എംബിഎസ്)പോംപിയോ കൂടിക്കാഴ്ച നടത്തി. ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു സമഗ്ര അന്വേഷണത്തിനു സൗദി സമ്മതിച്ചെന്ന് യുഎസ് വക്താവ് പറഞ്ഞു. പോംപിയോ ഇന്ന് അങ്കാറയിലെത്തി സൗദിയുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ തുർക്കി നേതൃത്വത്തെ അറിയിക്കും.
ഇതിനിടെ ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം നടത്തിയ ചോദ്യംചെയ്യലിൽ ഖഷോഗി മരിച്ചതാവാമെന്ന് പ്രസ്താവനയിറക്കാൻ സൗദി ഉദ്യോഗസ്ഥർ തയാറെടുക്കുകയാണെന്നു തിങ്കളാഴ്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഭരണകൂടത്തിനു ബന്ധമില്ല. ഒറ്റപ്പെട്ട ഏതോ തെമ്മാടിയായിരിക്കും മരണത്തിനു പിന്നിലെന്നു നേരത്തെ ട്രംപ് പറയുകയുണ്ടായി. കോൺസുലേറ്റിൽ ഖഷോഗി മരണമടഞ്ഞെന്നു സൗദി സമ്മതിച്ചേക്കുമെന്നു സിഎൻഎന്നും റിപ്പോർട്ട് ചെയ്തു.
സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി അറസ്റ്റ് പേടിച്ച് യുഎസിലേക്കു താമസം മാറ്റിയശേഷം വാഷിംഗ്ടൺ പോസ്റ്റിന്റെ പംക്തി എഴുത്തുകാരനായി പ്രവർത്തിച്ചുവരികയായിരുന്നു.
മുൻ ഭാര്യയിൽനിന്നു വിവാഹമോചനം നേടിയതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ ഈ മാസം രണ്ടിന് സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല.
ഇതേസമയം, പതിനഞ്ചംഗ കൊലയാളിസംഘം കോൺസുലേറ്റിലെത്തി ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് വീഡിയോ, ഓഡിയോ തെളിവുകൾ പുറത്തുവിട്ട് നേരത്തെ തുർക്കി ആരോപിച്ചിരുന്നു.