ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ മധ്യപ്രദേശ് കോൺഗ്രസിൽ പുതിയ വിവാദം. താൻ പ്രചാരണത്തിനിറങ്ങിയാൽ കോൺഗ്രസിന് വോട്ട് കുറയുമെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറയുന്ന വീഡിയോ ആണ് വിവാദ കാരണം.
ഒക്ടോബർ 13 ന് റിക്കോർഡ് ചെയ്ത വീഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ ദിവസമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗ് കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നില്ല.
എനിക്ക് ഒരു ജോലിയേ ഉള്ളൂ, പ്രചാരണചുമതലയില്ല, പ്രസംഗവുമില്ല. ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന്റെ വോട്ട് കുറയും. അതിനാൽ ഞാൻ പോകുന്നില്ല എന്നു സിംഗ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. എംഎൽഎ ജിതു പട്വാരിയുടെ വീട്ടിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോയുടെ ആദ്യഭാഗം കണ്ടാൽ കാര്യങ്ങൾ പിടികിട്ടുമെന്ന് വീഡിയോ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സിംഗ് പ്രതികരിച്ചു.
ഇതിനിടെ, കോൺഗ്രസ് പാർട്ടിയിലെ കലാപത്തിന്റെ തെളിവാണ് വീഡിയോ എന്നു ബിജെപി പറഞ്ഞു.
230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബർ 28 ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11 ന് ഫലം പുറത്തുവരും.
ഒക്ടോബർ 13 ന് റിക്കോർഡ് ചെയ്ത വീഡിയോ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ ദിവസമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിംഗ് കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നില്ല.
എനിക്ക് ഒരു ജോലിയേ ഉള്ളൂ, പ്രചാരണചുമതലയില്ല, പ്രസംഗവുമില്ല. ഞാൻ പ്രസംഗിച്ചാൽ കോൺഗ്രസിന്റെ വോട്ട് കുറയും. അതിനാൽ ഞാൻ പോകുന്നില്ല എന്നു സിംഗ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. എംഎൽഎ ജിതു പട്വാരിയുടെ വീട്ടിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോയുടെ ആദ്യഭാഗം കണ്ടാൽ കാര്യങ്ങൾ പിടികിട്ടുമെന്ന് വീഡിയോ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സിംഗ് പ്രതികരിച്ചു.
ഇതിനിടെ, കോൺഗ്രസ് പാർട്ടിയിലെ കലാപത്തിന്റെ തെളിവാണ് വീഡിയോ എന്നു ബിജെപി പറഞ്ഞു.
230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബർ 28 ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11 ന് ഫലം പുറത്തുവരും.