അഹമ്മദാബാദ്: ദാരിദ്ര്യംമൂലം അമ്മ കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞു. ഒന്നരവയസിനും ഏഴുവയസിനുമിടയിലുള്ള അഞ്ചുകുട്ടികളിൽ നാലുപേരും മുങ്ങിമരിച്ചു.
പിന്നാലെ ചാടിയ അമ്മയും എട്ടുവയസുള്ള കുട്ടിയും രക്ഷപ്പെട്ടു. ഭവനഗർ ജില്ലയിലെ പഞ്ചപിപ്പല ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഗീതബെൻ ഭല്ലിയ(40)ആണു കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞത്. ഉറക്കമില്ലാതായിട്ടു മാസങ്ങളായെന്നും ദുഃസ്വപ്നങ്ങൾ കാണുമായിരുന്നുവെന്നും അയൽവാസികളോട് യുവതി പറഞ്ഞിരുന്നു.
അടുത്തുള്ള ക്ഷേത്രത്തിൽ പോകുകയാണെന്നു ഭർത്താവിനോടു പറഞ്ഞ് മക്കളെയും കൊണ്ടു രാത്രി ഇവർ പുറത്തേക്കുപോകുകയായിരുന്നു. ഗ്രാമവാസികൾ ബഹളം വച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. കൊലപാതക ക്കുറ്റത്തിനു യുവതിക്കെതിരേ പോലീസ് കേസെടുത്തു. കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പട്ടിണിമൂലം കുട്ടികളെ നോക്കാൻ കഴിയുന്നില്ലെന്നും യുവതി പറഞ്ഞിരുന്നതായി കർഷകനായ ഭർത്താവ് ധരംസിൻഹ മൊഴി നല്കി.
പിന്നാലെ ചാടിയ അമ്മയും എട്ടുവയസുള്ള കുട്ടിയും രക്ഷപ്പെട്ടു. ഭവനഗർ ജില്ലയിലെ പഞ്ചപിപ്പല ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഗീതബെൻ ഭല്ലിയ(40)ആണു കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞത്. ഉറക്കമില്ലാതായിട്ടു മാസങ്ങളായെന്നും ദുഃസ്വപ്നങ്ങൾ കാണുമായിരുന്നുവെന്നും അയൽവാസികളോട് യുവതി പറഞ്ഞിരുന്നു.
അടുത്തുള്ള ക്ഷേത്രത്തിൽ പോകുകയാണെന്നു ഭർത്താവിനോടു പറഞ്ഞ് മക്കളെയും കൊണ്ടു രാത്രി ഇവർ പുറത്തേക്കുപോകുകയായിരുന്നു. ഗ്രാമവാസികൾ ബഹളം വച്ചതിനെത്തുടർന്ന് പോലീസ് എത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. കൊലപാതക ക്കുറ്റത്തിനു യുവതിക്കെതിരേ പോലീസ് കേസെടുത്തു. കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പട്ടിണിമൂലം കുട്ടികളെ നോക്കാൻ കഴിയുന്നില്ലെന്നും യുവതി പറഞ്ഞിരുന്നതായി കർഷകനായ ഭർത്താവ് ധരംസിൻഹ മൊഴി നല്കി.