ഹൈദരാബാദ്: തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ പട്ടികയിൽ 190 രോഹിംഗ്യൻ അഭയാർഥികൾ കടന്നുകൂടിയതിനെക്കുറിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ അന്വേഷണം തുടങ്ങി. പുതുക്കിയ വോട്ടർ പട്ടികപ്രകാരം 39.60 ലക്ഷം വോട്ടർമാരാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ പരിധിയിലുള്ളത്.
ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ലിസ്റ്റിൽ(യുഎൻഎച്ച്സിആർ) അംഗത്വമുള്ള 3600 രോഹിംഗ്യകളാണ് തെലുങ്കാനയിലെ വിവിധ ക്യാന്പുകളിൽ കഴിയുന്നത്. രോംഹിംഗ്യകളുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കം ചെയ്യുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരാതി നല്കിയതായി കോർപറേഷൻ അധികൃതർ പറഞ്ഞു. ഇവരിൽ ഭൂരിഭാഗം പേരും നിരക്ഷരരാണ്.
രോഹിംഗ്യകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ മാർഗനിർദേശമുണ്ടെന്ന് തെലുങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ രജത് കുമാർ പറഞ്ഞു. മ്യാൻമറിൽനിന്നു സൈന്യം തുരത്തിയതിനെത്തുടർന്ന് ആയിരക്കണക്കിനായ രോംഹിഗ്യകളാണ് ഇന്ത്യയിൽ അഭയം തേടിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 14,000 രോംഹിംഗ്യകൾ ഇന്ത്യയിലുണ്ടെന്ന് കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ലിസ്റ്റിൽ(യുഎൻഎച്ച്സിആർ) അംഗത്വമുള്ള 3600 രോഹിംഗ്യകളാണ് തെലുങ്കാനയിലെ വിവിധ ക്യാന്പുകളിൽ കഴിയുന്നത്. രോംഹിംഗ്യകളുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കം ചെയ്യുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരാതി നല്കിയതായി കോർപറേഷൻ അധികൃതർ പറഞ്ഞു. ഇവരിൽ ഭൂരിഭാഗം പേരും നിരക്ഷരരാണ്.
രോഹിംഗ്യകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ മാർഗനിർദേശമുണ്ടെന്ന് തെലുങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ രജത് കുമാർ പറഞ്ഞു. മ്യാൻമറിൽനിന്നു സൈന്യം തുരത്തിയതിനെത്തുടർന്ന് ആയിരക്കണക്കിനായ രോംഹിഗ്യകളാണ് ഇന്ത്യയിൽ അഭയം തേടിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 14,000 രോംഹിംഗ്യകൾ ഇന്ത്യയിലുണ്ടെന്ന് കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.