ന്യൂഡൽഹി: കേരളത്തിന്റെ പുനർനിർമാണത്തിനായി ജിഎസ്ടിയിൽ ദുരിതാശ്വാസ സെസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി സമവായമുണ്ടാക്കാൻ ജിഎസ്ടി കൗണ്‍സിൽ ഉപസമിതി യോഗത്തിൽ തീരുമാനം. അതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുക്കാൻ തീരുമാനിച്ചതായി ജിഎസ്ടി കൗണ്‍സിൽ ഉപസമിതി യോഗത്തിനുശേഷം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയ- സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളിൽ നിന്നുള്ള ധനം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചില ഉത്പന്നങ്ങൾക്കു ദേശീയാടിസ്ഥാനത്തിൽ ജിഎസ്ടിയിൽ അധിക സെസ് ചുമത്തിക്കൊണ്ട് അധികവിഭവ സമാഹരണത്തിനു കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ ധാരണയായത്. എന്നാൽ ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്.
അതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചതായി തോമസ് ഐസക് പറഞ്ഞു. പ്രത്യേക സെസ് എന്ന ആശയത്തോടു അനുകൂല പ്രതികരണമാണു അംഗങ്ങളിൽ നിന്നു ലഭിച്ചത്. കേരളത്തിന്റെ വായ്പാപരിധി മൂന്നു ശതമാനത്തിൽ നിന്ന് ഉയർത്താനുള്ള കാര്യത്തിൽ കേന്ദ്രം അനുകൂല നിലപാടു സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയ- സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളിൽ നിന്നുള്ള ധനം അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചില ഉത്പന്നങ്ങൾക്കു ദേശീയാടിസ്ഥാനത്തിൽ ജിഎസ്ടിയിൽ അധിക സെസ് ചുമത്തിക്കൊണ്ട് അധികവിഭവ സമാഹരണത്തിനു കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ ധാരണയായത്. എന്നാൽ ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്.
അതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചതായി തോമസ് ഐസക് പറഞ്ഞു. പ്രത്യേക സെസ് എന്ന ആശയത്തോടു അനുകൂല പ്രതികരണമാണു അംഗങ്ങളിൽ നിന്നു ലഭിച്ചത്. കേരളത്തിന്റെ വായ്പാപരിധി മൂന്നു ശതമാനത്തിൽ നിന്ന് ഉയർത്താനുള്ള കാര്യത്തിൽ കേന്ദ്രം അനുകൂല നിലപാടു സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.