ന്യൂഡൽഹി: ഹരിയാനയിൽ മുസ്ലിം പള്ളി നിർമിക്കുന്നതിന് പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ ധനസഹായം നല്കിയെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). പൽവാർ ജില്ലയിലെ അത്താവറിലുള്ള ഖുലാഫ- ഇ- റഷിദീൻ പള്ളി നിർമാണത്തിനാണു ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്കറിന്റെ സഹായം ലഭിച്ചെന്ന് എൻഐഎ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 70 ലക്ഷം രൂപയാണു പള്ളിനിർമാണത്തിനു നല്കിയത്.
ലഷ്കറിന്റെ മാതൃസംഘടനയായ ജമാ അത്ത് ഉദ്-ദവയുടെ കീഴിലുള്ള സംഘടനയായ ഫലാഹ്-ഇ-ഇൻസാനിയത്തിൽനിന്നാണു പള്ളി നിർമാണത്തിനു പണം ലഭിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണു ഹാഫിസ് സയീദ്. ഭീകരരിൽനിന്നു പണം സ്വീകരിച്ചതിന് പള്ളി ഇമാം ആയിരുന്ന മുഹമ്മദ് സൽമാൻ(52), മുഹമ്മദ് സലിം, സജ്ജാദ് അബ്ദുൾ വാനി എന്നിവരെ സെപ്റ്റംബർ 26ന് ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ മൂന്നിന് എൻഐഎ അധികൃതർ പള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു.
ലഷ്കർ ഇ തൊയ്ബയുമായി ദുബായിൽവച്ച് സൽമാൻ ബന്ധം പുലർത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. പള്ളി നിർമാണത്തിനു സൽമാൻവഴിയാണു ലഷ്കർ പണം നല്കിയത്.
സൽമാന്റെ പെൺമക്കളുടെ വിവാഹത്തിനും ലഷ്കർ പണം നല്കിയതായും എൻഐഎ പറയുന്നു. അത്താവർ സ്വദേശിയായ സൽമാൻ ചെറുപ്പകാലം മുതൽ ഡൽഹിയിലാണു താമസിക്കുന്നത്. സൽമാൻ ടാക്സി, പാലുത്പന്ന ബിസിനസ് നടത്തിയെങ്കിലും നഷ്ടമായിരുന്നു ഫലം. പിന്നീട് ഇയാൾ ഉംറയ്ക്കായി സൗദി അറേബ്യയിലേക്കു പോയി. ഏതാനും വർഷം മുന്പ് ഇയാൾ ദുബായ് സന്ദർശിച്ചിരുന്നു. ഇവിടെവച്ചാണു പാക് പൗരന്മാരുമായി ബന്ധം സ്ഥാപിച്ചതെന്നും ഹവാല ഇടപാടുകൾ വഴി പണം എത്തിച്ചതെന്നും എൻഐഎ പറയുന്നു. നാട്ടുകാർ സംഭാവനയായി നല്കിയ പത്തേക്കർ സ്ഥലത്താണു പള്ളി നിർമിച്ചത്. സൽമാൻ സ്വന്തം പണം എന്ന നിലയിലാണു പള്ളി നിർമാണത്തിനു തുക നല്കിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് നാട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല.
അതേസമയം, എൻഐഎ യുടെ വാദങ്ങൾ നാട്ടുകാർ തള്ളുകയാണ്. പള്ളിയുടെ സ്ഥലം സംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്നും എതിർവിഭാഗക്കാർ എൻഐഎയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണു നാട്ടുകാരുടെ നിലപാട്.
ലഷ്കറിന്റെ മാതൃസംഘടനയായ ജമാ അത്ത് ഉദ്-ദവയുടെ കീഴിലുള്ള സംഘടനയായ ഫലാഹ്-ഇ-ഇൻസാനിയത്തിൽനിന്നാണു പള്ളി നിർമാണത്തിനു പണം ലഭിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണു ഹാഫിസ് സയീദ്. ഭീകരരിൽനിന്നു പണം സ്വീകരിച്ചതിന് പള്ളി ഇമാം ആയിരുന്ന മുഹമ്മദ് സൽമാൻ(52), മുഹമ്മദ് സലിം, സജ്ജാദ് അബ്ദുൾ വാനി എന്നിവരെ സെപ്റ്റംബർ 26ന് ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ മൂന്നിന് എൻഐഎ അധികൃതർ പള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു.
ലഷ്കർ ഇ തൊയ്ബയുമായി ദുബായിൽവച്ച് സൽമാൻ ബന്ധം പുലർത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. പള്ളി നിർമാണത്തിനു സൽമാൻവഴിയാണു ലഷ്കർ പണം നല്കിയത്.
സൽമാന്റെ പെൺമക്കളുടെ വിവാഹത്തിനും ലഷ്കർ പണം നല്കിയതായും എൻഐഎ പറയുന്നു. അത്താവർ സ്വദേശിയായ സൽമാൻ ചെറുപ്പകാലം മുതൽ ഡൽഹിയിലാണു താമസിക്കുന്നത്. സൽമാൻ ടാക്സി, പാലുത്പന്ന ബിസിനസ് നടത്തിയെങ്കിലും നഷ്ടമായിരുന്നു ഫലം. പിന്നീട് ഇയാൾ ഉംറയ്ക്കായി സൗദി അറേബ്യയിലേക്കു പോയി. ഏതാനും വർഷം മുന്പ് ഇയാൾ ദുബായ് സന്ദർശിച്ചിരുന്നു. ഇവിടെവച്ചാണു പാക് പൗരന്മാരുമായി ബന്ധം സ്ഥാപിച്ചതെന്നും ഹവാല ഇടപാടുകൾ വഴി പണം എത്തിച്ചതെന്നും എൻഐഎ പറയുന്നു. നാട്ടുകാർ സംഭാവനയായി നല്കിയ പത്തേക്കർ സ്ഥലത്താണു പള്ളി നിർമിച്ചത്. സൽമാൻ സ്വന്തം പണം എന്ന നിലയിലാണു പള്ളി നിർമാണത്തിനു തുക നല്കിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് നാട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല.
അതേസമയം, എൻഐഎ യുടെ വാദങ്ങൾ നാട്ടുകാർ തള്ളുകയാണ്. പള്ളിയുടെ സ്ഥലം സംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്നും എതിർവിഭാഗക്കാർ എൻഐഎയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണു നാട്ടുകാരുടെ നിലപാട്.