ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 2013ലുണ്ടായ പ്രളയത്തിൽ ഹിമാലയത്തിലെ കേദാർനാഥിൽ മരിച്ചവരുടെ മൃതദേഹങ്ങൾക്കായി മൂന്നുദിവസമായി നടത്തിയ തെരച്ചിലിൽ നാലു തലയോട്ടികൾ ഉൾപ്പെടെ 21 അസ്ഥികൂടങ്ങൾ കണ്ടെത്തി. ഇന്നലെ എഡിജിപി അശോക് കുമാർ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം.
കേദാർനാഥ് ക്ഷേത്രത്തിനു സമീപം അഞ്ചുസംഘങ്ങളായി തിരിഞ്ഞാണു തെരച്ചിൽ നടത്തിയത്. ഡിഎൻഎ പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു. 3500 പേർ മരിച്ചുവെന്നു കരുതുന്ന പ്രളയത്തിൽ 450 മൃതദേഹങ്ങൾ മാത്രമാണു കണ്ടെത്തിയിട്ടുള്ളതെന്നും തെരച്ചിൽ നടത്തണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ തെരച്ചിൽ നടത്തണമെന്നു 2016 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2016ൽ 31 അസ്ഥികൂടങ്ങൾ മാത്രമാണ് കണ്ടെത്താനായത്. പ്രളയത്തിൽ കേദാർനാഥ് ക്ഷേത്രത്തിനു മുകളിലുള്ള ചൗരാബാരി തടാകം കവിഞ്ഞൊഴുകിയതാണു ക്ഷേത്രം മുങ്ങിയിരുന്നു. ഇതാണു മരണസംഖ്യ ഉയരാൻ ഇടയാക്കിയത്.
കേദാർനാഥ് ക്ഷേത്രത്തിനു സമീപം അഞ്ചുസംഘങ്ങളായി തിരിഞ്ഞാണു തെരച്ചിൽ നടത്തിയത്. ഡിഎൻഎ പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു. 3500 പേർ മരിച്ചുവെന്നു കരുതുന്ന പ്രളയത്തിൽ 450 മൃതദേഹങ്ങൾ മാത്രമാണു കണ്ടെത്തിയിട്ടുള്ളതെന്നും തെരച്ചിൽ നടത്തണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ തെരച്ചിൽ നടത്തണമെന്നു 2016 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2016ൽ 31 അസ്ഥികൂടങ്ങൾ മാത്രമാണ് കണ്ടെത്താനായത്. പ്രളയത്തിൽ കേദാർനാഥ് ക്ഷേത്രത്തിനു മുകളിലുള്ള ചൗരാബാരി തടാകം കവിഞ്ഞൊഴുകിയതാണു ക്ഷേത്രം മുങ്ങിയിരുന്നു. ഇതാണു മരണസംഖ്യ ഉയരാൻ ഇടയാക്കിയത്.