ബ്രസൽസ്: ബൽജിയത്തിലെ ഫ്ളോരനസ് വ്യോമസേനാ താവളത്തിലെ മെക്കാനിക്കിന്റെ കൈപ്പിഴമൂലം142 .5 കോടി രൂപയുടെ (ഒന്നരക്കോടി പൗണ്ട്) എഫ്16 യുദ്ധവിമാനം കത്തി നശിച്ചു. എഫ്-16 വിമാനങ്ങൾ നന്നാക്കുന്നതിനിടയിലാണ് വ്യാഴാഴ്ച അപകടമുണ്ടായത്.
ഒരു വിമാനത്തിലെ പീരങ്കി അബദ്ധത്തിൽ മെക്കാനിക്ക് പ്രവർത്തിപ്പിച്ചതാണ് കാരണം. പരിശീലനപ്പറക്കലിനായി ഇന്ധനം നിറച്ചു സമീപത്തു പാർക്കു ചെയ്തിരുന്ന മറ്റൊരു എഫ്-16 വിമാനത്തിലാണ് വെടിയുണ്ട തറച്ചത്. ഉടൻ തീപിടിത്തമുണ്ടായി വിമാനം കത്തിയമർന്നു. മറ്റൊരു എഫ്-16 വിമാനത്തിനും കേടുപാടുണ്ടായി. മെക്കാനിക്ക് ഉൾപ്പെടെ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിനു ബൽജിയൻ അധികൃതർ ഉത്തരവിട്ടു.
ഒരു വിമാനത്തിലെ പീരങ്കി അബദ്ധത്തിൽ മെക്കാനിക്ക് പ്രവർത്തിപ്പിച്ചതാണ് കാരണം. പരിശീലനപ്പറക്കലിനായി ഇന്ധനം നിറച്ചു സമീപത്തു പാർക്കു ചെയ്തിരുന്ന മറ്റൊരു എഫ്-16 വിമാനത്തിലാണ് വെടിയുണ്ട തറച്ചത്. ഉടൻ തീപിടിത്തമുണ്ടായി വിമാനം കത്തിയമർന്നു. മറ്റൊരു എഫ്-16 വിമാനത്തിനും കേടുപാടുണ്ടായി. മെക്കാനിക്ക് ഉൾപ്പെടെ രണ്ടുപേർക്ക് നിസാര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിനു ബൽജിയൻ അധികൃതർ ഉത്തരവിട്ടു.