ഔറംഗാബാദ്: വാട്സാപ്പിൽ സന്ദേശമയച്ചതിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ യുവാവ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ഫാത്തിമനഗറിലാണു സംഭവം. മൊയിൻ മെഹ്മൂദ് പഠാൻ (35) എന്നയാളാണ് കൊല്ലപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പിൽ ഉടലെടുത്ത തർക്കത്തെത്തുടർന്ന് രോഷാകുലരായ ചിലർ മാരകായുധങ്ങളുമായെത്തി പഠാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അക്രമമുണ്ടായപ്പോൾ ഇടപെട്ട പഠാന്റെ ബന്ധുവിനെയും അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ ഉടലെടുത്ത തർക്കത്തെത്തുടർന്ന് രോഷാകുലരായ ചിലർ മാരകായുധങ്ങളുമായെത്തി പഠാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അക്രമമുണ്ടായപ്പോൾ ഇടപെട്ട പഠാന്റെ ബന്ധുവിനെയും അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.