ന്യൂഡൽഹി: താൻ ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്ന മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുയർന്ന രാജി ആവശ്യങ്ങൾ തള്ളിക്കളഞ്ഞു കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ. നൈജീരിയൻ സന്ദർശനം മതിയാക്കി ഡൽഹിയിലെത്തിയതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആരോപണങ്ങൾ കൂടുതുറന്നുവിടുന്നതുപോലെ വരുന്നതിൽ അസ്വാഭാവികയുണ്ടന്നാരോപിച്ച എം.ജെ. അക്ബർ, അത്തരം ആരോപണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
മുൻ മാധ്യമപ്രവർത്തകനായ അക്ബറിനെതിരേ ഒരു വനിതാ എഡിറ്റർ അടക്കം നിരവധി സ്ത്രീകളാണു മീ ടൂ കാന്പയിനിലൂടെ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ കേന്ദ്ര സർക്കാരിലെ വനിതാ മന്ത്രിമാർ അടക്കമുള്ളവർ അക്ബറിനെതിരേ രംഗത്തെത്തി. തുടർന്ന് അക്ബറിന്റെ രാജി ആവശ്യപ്പെടാനാണ് ബിജെപിയിൽ ധാരണയായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നൈജീരിയയിൽ പര്യടനം നടത്തിക്കൊണ്ടിരുന്ന അക്ബറിനെ സർക്കാർ മടക്കിവരുത്തുകയുമായിരുന്നു.
എന്നാൽ, ഇന്നലെ ഡൽഹിയിലെത്തിയതിനുശേഷം അക്ബർ തന്നെ രാജിക്കാര്യം തള്ളിക്കളഞ്ഞു. അതിനിടെ, പ്രധാനമന്ത്രിയുമായി അക്ബർ ചർച്ച നടത്തിയെന്നും രാജിക്കത്ത് കൈമാറിയെന്നും വാർത്തകൾ പുറത്തുവന്നെങ്കിലും അക്കാര്യം നിഷേധിച്ചാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്.
തന്റെ പ്രതിച്ഛായ തകർക്കാൻ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണിതിനു പിന്നിലെന്നാണു കരുതുന്നതെന്ന് അക്ബർ പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിച്ച പ്രിയ രമണി തന്നെ താൻ ഉപദ്രവിച്ചിട്ടില്ലെന്ന് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുളള ആരോപണങ്ങളാണ് ഉയരുന്നത്. വിദേശത്ത് ആയിരുന്നതിനാലാണ് ആരോപണങ്ങൾക്ക് മറുപടി പറയാതിരുന്നത്. കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഭിഭാഷകനുമായി ചേർന്ന് ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അക്ബർ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കേ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ ഗൂഢ അജൻഡയുണ്ട്. ഈ ആരോപണങ്ങൾ തന്റെ പ്രതിച്ഛായയ്ക്ക് പരിഹരിക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. യാതൊരു തെളിവുമില്ലാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നതു നേരാണ്. എന്നാൽ, അത് അധികകാലം പിടിച്ചുനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകയും മിന്റ് ലോഞ്ച് എഡിറ്ററുമായ പ്രിയ രമണി ഈ മാസം എട്ടിനു നടത്തിയ ട്വീറ്റുകളാണു കേന്ദ്രമന്ത്രിക്കെതിരായ മീ ടൂ ആരോപണങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന് കൂടുതൽ മാധ്യമപ്രവർത്തകർ ആരോപണവുമായെത്തി.
ഏഷ്യൻ ഏജ് പത്രത്തിൽ ജോലിചെയ്ത ആറുമാസം അക്ബർ തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് മാധ്യമപ്രവർത്തക ഗസാല വഹാബ് തുറന്നെഴുതി. മുറിയിലേക്ക് വിളിച്ചുവരുത്തി കതക് അടച്ചശേഷം പലതവണ അക്ബർ ശാരീരിക അതിക്രമം നടത്തിയെന്ന് ഗസാല വഹാബ് ആരോപിച്ചു. കൊളംബിയൻ മാധ്യമപ്രവർത്തകയും അക്ബറിനെതിരേ ലൈംഗിക ആരോപണമുന്നയിച്ചിരുന്നു. മന്ത്രിക്കെതിരേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്പതു വനിതകളാണു മീ ടൂ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അതേസമയം, അക്ബറിനെ അനുകൂലിച്ച് പ്രതികരിക്കാൻ ബിജെപി നേതാക്കളും കേന്ദ്ര സർക്കാരിലെ ആരും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുൻ മാധ്യമപ്രവർത്തകനായ അക്ബറിനെതിരേ ഒരു വനിതാ എഡിറ്റർ അടക്കം നിരവധി സ്ത്രീകളാണു മീ ടൂ കാന്പയിനിലൂടെ ലൈംഗിക അതിക്രമങ്ങൾ വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ കേന്ദ്ര സർക്കാരിലെ വനിതാ മന്ത്രിമാർ അടക്കമുള്ളവർ അക്ബറിനെതിരേ രംഗത്തെത്തി. തുടർന്ന് അക്ബറിന്റെ രാജി ആവശ്യപ്പെടാനാണ് ബിജെപിയിൽ ധാരണയായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നൈജീരിയയിൽ പര്യടനം നടത്തിക്കൊണ്ടിരുന്ന അക്ബറിനെ സർക്കാർ മടക്കിവരുത്തുകയുമായിരുന്നു.
എന്നാൽ, ഇന്നലെ ഡൽഹിയിലെത്തിയതിനുശേഷം അക്ബർ തന്നെ രാജിക്കാര്യം തള്ളിക്കളഞ്ഞു. അതിനിടെ, പ്രധാനമന്ത്രിയുമായി അക്ബർ ചർച്ച നടത്തിയെന്നും രാജിക്കത്ത് കൈമാറിയെന്നും വാർത്തകൾ പുറത്തുവന്നെങ്കിലും അക്കാര്യം നിഷേധിച്ചാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്.
തന്റെ പ്രതിച്ഛായ തകർക്കാൻ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണിതിനു പിന്നിലെന്നാണു കരുതുന്നതെന്ന് അക്ബർ പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിച്ച പ്രിയ രമണി തന്നെ താൻ ഉപദ്രവിച്ചിട്ടില്ലെന്ന് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുളള ആരോപണങ്ങളാണ് ഉയരുന്നത്. വിദേശത്ത് ആയിരുന്നതിനാലാണ് ആരോപണങ്ങൾക്ക് മറുപടി പറയാതിരുന്നത്. കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഭിഭാഷകനുമായി ചേർന്ന് ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അക്ബർ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കേ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ ഗൂഢ അജൻഡയുണ്ട്. ഈ ആരോപണങ്ങൾ തന്റെ പ്രതിച്ഛായയ്ക്ക് പരിഹരിക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. യാതൊരു തെളിവുമില്ലാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നതു നേരാണ്. എന്നാൽ, അത് അധികകാലം പിടിച്ചുനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകയും മിന്റ് ലോഞ്ച് എഡിറ്ററുമായ പ്രിയ രമണി ഈ മാസം എട്ടിനു നടത്തിയ ട്വീറ്റുകളാണു കേന്ദ്രമന്ത്രിക്കെതിരായ മീ ടൂ ആരോപണങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന് കൂടുതൽ മാധ്യമപ്രവർത്തകർ ആരോപണവുമായെത്തി.
ഏഷ്യൻ ഏജ് പത്രത്തിൽ ജോലിചെയ്ത ആറുമാസം അക്ബർ തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് മാധ്യമപ്രവർത്തക ഗസാല വഹാബ് തുറന്നെഴുതി. മുറിയിലേക്ക് വിളിച്ചുവരുത്തി കതക് അടച്ചശേഷം പലതവണ അക്ബർ ശാരീരിക അതിക്രമം നടത്തിയെന്ന് ഗസാല വഹാബ് ആരോപിച്ചു. കൊളംബിയൻ മാധ്യമപ്രവർത്തകയും അക്ബറിനെതിരേ ലൈംഗിക ആരോപണമുന്നയിച്ചിരുന്നു. മന്ത്രിക്കെതിരേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്പതു വനിതകളാണു മീ ടൂ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. അതേസമയം, അക്ബറിനെ അനുകൂലിച്ച് പ്രതികരിക്കാൻ ബിജെപി നേതാക്കളും കേന്ദ്ര സർക്കാരിലെ ആരും രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.