ഹൈദരാബാദ്: മെക്ക മസ്ജിദ് കേസിൽ വിധി പ്രഖ്യാപിച്ച ജഡ്ജി ജസ്റ്റീസ് കെ. രവീന്ദർ റെഡ്ഡി തെലുങ്കാന ജന സമിതി(ടിജെഎസ്)യിൽ ചേർന്നു. കോൺഗ്രസ് നേതൃത്വം നല്കുന്ന മുന്നണിയിൽ അംഗമാണു ടിജെഎസ്. ബിജെപിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച രവീന്ദർ റെഡ്ഡി ടിജെഎസിൽ ചേർന്നത് രാഷ്ട്രീയ നിരീക്ഷകരെ അന്പരിപ്പിച്ചിരിക്കുകയാണ്.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ കടുത്ത വിമർശകനായ എം. കോദണ്ഡരാം നേതൃത്വം നല്കുന്ന പാർട്ടിയാണു ടിജെഎസ്. മെക്ക മസ്ജിദ് കേസിൽ തീവ്ര ഹിന്ദുത്വവാദി സ്വാമി അസീമാനന്ദയെ ജസ്റ്റീസ് രവീന്ദർ റെഡ്ഡി വെറുതേ വിട്ടിരുന്നു. വിധി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപിയെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകൾ. രാജ്യസ്നേഹമുള്ള പാർട്ടിയെന്നായിരുന്നു ജസ്റ്റീസ് റെഡ്ഡി ബിജെപിയെ വിശേഷിപ്പിച്ചിരുന്നത്.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ കടുത്ത വിമർശകനായ എം. കോദണ്ഡരാം നേതൃത്വം നല്കുന്ന പാർട്ടിയാണു ടിജെഎസ്. മെക്ക മസ്ജിദ് കേസിൽ തീവ്ര ഹിന്ദുത്വവാദി സ്വാമി അസീമാനന്ദയെ ജസ്റ്റീസ് രവീന്ദർ റെഡ്ഡി വെറുതേ വിട്ടിരുന്നു. വിധി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപിയെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകൾ. രാജ്യസ്നേഹമുള്ള പാർട്ടിയെന്നായിരുന്നു ജസ്റ്റീസ് റെഡ്ഡി ബിജെപിയെ വിശേഷിപ്പിച്ചിരുന്നത്.