വത്തിക്കാൻ സിറ്റി: പോൾ ആറാമൻ മാർപാപ്പ, എൽസാൽവദോറിലെ രക്തസാക്ഷിയായ ആർച്ച്ബിഷപ് ഓസ്കർ അർണുൾഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ദിവ്യബലി മധ്യേ വിശുദ്ധ പദവിയിലേക്കുയർത്തി. പതിനായിരക്കണക്കിനു വിശ്വാസികൾ സാക്ഷികളായി.
ഇന്ത്യ സന്ദർശിച്ച ആദ്യ മാർപാപ്പകൂടിയായ പോൾ ആറാമൻ 1963 മുതൽ 78 വരെയാണ് സഭയെ നയിച്ചത്. ദരിദ്രരുടെ വക്താവായിരുന്ന ആർച്ച് ബിഷപ് റൊമേറോയെ എൽസാൽവദോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വാടകക്കൊലയാളികൾ 1980 മാർച്ച് 24ന് ദിവ്യബലി മധ്യേ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിൾസിൽനിന്നുള്ള ഫാ. വിൻചെൻസോ റൊമാനോ (1751-1831), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരി മരിയ കാതറീന കാസ്പർ (1820-1898), സ്പെയിനിൽ ജനിച്ച് അർജന്റീനയിൽ മരിക്കുകയും മിഷനറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട മറ്റുള്ളവർ.
സന്പത്ത് വർജിച്ച് ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പോൾ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി.
വെടിയേറ്റുവീണ റൊമേറോയുടെ അരയിൽക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോൾ ആറാമന്റെ വടിയും ധരിച്ചാണ് മാർപാപ്പ ദിവ്യബലി അർപ്പിച്ചത്. വിശുദ്ധരെ അനുകരിച്ച് പണവും സന്പാദ്യവും ഉപേക്ഷിക്കാത്തവർക്ക് ദൈവത്തെ കണ്ടെത്താനാവില്ലെന്ന് മാർപാപ്പ പറഞ്ഞു.
പണത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മയുടെയും വേര്. പണം കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് ദൈവത്തിനു സ്ഥാനമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇന്ത്യ സന്ദർശിച്ച ആദ്യ മാർപാപ്പകൂടിയായ പോൾ ആറാമൻ 1963 മുതൽ 78 വരെയാണ് സഭയെ നയിച്ചത്. ദരിദ്രരുടെ വക്താവായിരുന്ന ആർച്ച് ബിഷപ് റൊമേറോയെ എൽസാൽവദോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വാടകക്കൊലയാളികൾ 1980 മാർച്ച് 24ന് ദിവ്യബലി മധ്യേ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ മോസ്റ്റ് ഹോളി സാക്രമെന്റ് എന്ന സഭയുടെ സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫ്രൻചെസ്കോ സ്പിനെല്ലി (1853-1913), ഇറ്റലിയിലെ നേപ്പിൾസിൽനിന്നുള്ള ഫാ. വിൻചെൻസോ റൊമാനോ (1751-1831), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ പുവർ ഹാൻഡ് മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ച ജർമൻകാരി മരിയ കാതറീന കാസ്പർ (1820-1898), സ്പെയിനിൽ ജനിച്ച് അർജന്റീനയിൽ മരിക്കുകയും മിഷനറി ക്രൂസേഡേഴ്സ് ഓഫ് ദ ചർച്ച് എന്ന സഭ സ്ഥാപിക്കുകയും ചെയ്ത നസാറിയ ഇഗ്നാസിയ (1886-1943), രോഗപീഡകൾക്കടിപ്പെട്ട് 19 വർഷം മാത്രം ജീവിച്ച (1817-1836) ഇറ്റലിക്കാരൻ നുൺസിയോ സുൾപ്രീസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട മറ്റുള്ളവർ.
സന്പത്ത് വർജിച്ച് ദരിദ്രരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പോൾ ആറാമനും റൊമേറോയും കത്തോലിക്കാസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകരായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി.
വെടിയേറ്റുവീണ റൊമേറോയുടെ അരയിൽക്കെട്ടിയിരുന്ന രക്തം പുരണ്ട ചരടും പോൾ ആറാമന്റെ വടിയും ധരിച്ചാണ് മാർപാപ്പ ദിവ്യബലി അർപ്പിച്ചത്. വിശുദ്ധരെ അനുകരിച്ച് പണവും സന്പാദ്യവും ഉപേക്ഷിക്കാത്തവർക്ക് ദൈവത്തെ കണ്ടെത്താനാവില്ലെന്ന് മാർപാപ്പ പറഞ്ഞു.
പണത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മയുടെയും വേര്. പണം കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് ദൈവത്തിനു സ്ഥാനമില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.