ലാറ്റിനമേരിക്കയിലെ എൽസാൽവദോറിന്റെ തലസ്ഥാനമായ സാൻസാൽവദോർ ആർച്ച്ബിഷപ്പായിരുന്നു ഓസ്കർ അർണുൾഫോ റൊമേറോ. വിമോചന ദൈവശാസ്ത്രത്തിന്റെ അനുയായി ആയിരുന്നില്ലെങ്കിലും സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനുമെതിരായ പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ദരിദ്രരുടെ മെത്രാനെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
എൽസാൽവദോറിലെ പട്ടാളഭരണകൂടത്തിന്റെ കണ്ണിലെ കരടായ അദ്ദേഹത്തെ വാടകക്കൊലയാളികളെ ഉപയോഗിച്ചു ഇല്ലാതാക്കുകയായിരുന്നു. 1980 മാർച്ച് 24ന് ഒരാശുപത്രി ചാപ്പലിൽ ദിവ്യബലി അർപ്പിക്കവേയാണ് അക്രമികളുടെ വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.
കൊലപാതകത്തിൽ ആരും ശിക്ഷിക്കപ്പെട്ടില്ല. വലതുപക്ഷ രാഷ്ട്രീയ നേതാവും ഡെത്ത് സ്ക്വാഡ് ലീഡറുമായ റോബർട്ടോ ഡി ഔബിസോൺ ആണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് യുഎൻ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തി. പട്ടാളഭരണകൂടത്തിന്റെ സ്വേച്ഛാഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മരണത്തിന്റെ തലേന്നു റൊമേറോ നടത്തിയ പ്രസംഗം അധികാരികളെ ചൊടിപ്പിച്ചു.
മരണത്തിനു പിന്നാലെ റൊമേറോയുടെ പോരാട്ടം ലാറ്റിനമേരിക്കയിലുടനീളം ചർച്ചാവിഷയമായി. ലാറ്റിനമേരിക്കൻ ഇടതുപക്ഷം അദ്ദേഹത്തെ തങ്ങളുടെ നായകനാക്കി. ഗാന്ധിജിക്കും മാർട്ടിൻ ലൂഥർകിംഗിനും തുല്യമായ സ്ഥാനമാണ് നല്കിയത്.
1917 ഓഗസ്റ്റ് 15നാണ് റൊമേറോയുടെ ജനനം. 25ാം വയസിൽ വൈദികപട്ടം സ്വീകരിച്ചു. 1977ലാണ് ആർച്ച്ബിഷപ്പായത്. സാൻസാൽവദോറിലെ ഹോളി സേവ്യർ മെത്രാപ്പോലിത്തൻ കത്തീഡ്രലിലാണ് റൊമേറോയെ കബറടക്കിയിരിക്കുന്നത്.
അദ്ദേഹം വെടിയേറ്റു മരിച്ച മാർച്ച് 24നാണ് തിരുനാളായി ആചരിക്കുന്നത്. മറ്റു ക്രൈസ്തവ വിഭാഗങ്ങളും അദ്ദേഹത്തിന്റെ തിരുനാൾദിനം ആരാധനക്രമ കലണ്ടറിൽ പെടുത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയും റൊമേറോയുടെ മരണവാർഷികം ആചരിക്കുന്നുണ്ട്.
എൽസാൽവദോറിലെ പട്ടാളഭരണകൂടത്തിന്റെ കണ്ണിലെ കരടായ അദ്ദേഹത്തെ വാടകക്കൊലയാളികളെ ഉപയോഗിച്ചു ഇല്ലാതാക്കുകയായിരുന്നു. 1980 മാർച്ച് 24ന് ഒരാശുപത്രി ചാപ്പലിൽ ദിവ്യബലി അർപ്പിക്കവേയാണ് അക്രമികളുടെ വെടിയേറ്റ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.
കൊലപാതകത്തിൽ ആരും ശിക്ഷിക്കപ്പെട്ടില്ല. വലതുപക്ഷ രാഷ്ട്രീയ നേതാവും ഡെത്ത് സ്ക്വാഡ് ലീഡറുമായ റോബർട്ടോ ഡി ഔബിസോൺ ആണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് യുഎൻ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തി. പട്ടാളഭരണകൂടത്തിന്റെ സ്വേച്ഛാഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മരണത്തിന്റെ തലേന്നു റൊമേറോ നടത്തിയ പ്രസംഗം അധികാരികളെ ചൊടിപ്പിച്ചു.
മരണത്തിനു പിന്നാലെ റൊമേറോയുടെ പോരാട്ടം ലാറ്റിനമേരിക്കയിലുടനീളം ചർച്ചാവിഷയമായി. ലാറ്റിനമേരിക്കൻ ഇടതുപക്ഷം അദ്ദേഹത്തെ തങ്ങളുടെ നായകനാക്കി. ഗാന്ധിജിക്കും മാർട്ടിൻ ലൂഥർകിംഗിനും തുല്യമായ സ്ഥാനമാണ് നല്കിയത്.
1917 ഓഗസ്റ്റ് 15നാണ് റൊമേറോയുടെ ജനനം. 25ാം വയസിൽ വൈദികപട്ടം സ്വീകരിച്ചു. 1977ലാണ് ആർച്ച്ബിഷപ്പായത്. സാൻസാൽവദോറിലെ ഹോളി സേവ്യർ മെത്രാപ്പോലിത്തൻ കത്തീഡ്രലിലാണ് റൊമേറോയെ കബറടക്കിയിരിക്കുന്നത്.
അദ്ദേഹം വെടിയേറ്റു മരിച്ച മാർച്ച് 24നാണ് തിരുനാളായി ആചരിക്കുന്നത്. മറ്റു ക്രൈസ്തവ വിഭാഗങ്ങളും അദ്ദേഹത്തിന്റെ തിരുനാൾദിനം ആരാധനക്രമ കലണ്ടറിൽ പെടുത്തിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയും റൊമേറോയുടെ മരണവാർഷികം ആചരിക്കുന്നുണ്ട്.