ലാഹോർ: ആറു വയസുകാരി സൈനബിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഇമ്രാൻ അലിക്ക് ലാഹോറിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചു. 17ന് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരിയിലെ സൈനബിന്റെ തിരോധാനവും തുടർന്ന് അതിക്രൂരമായി പീഡിപ്പിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയതും പാക്കിസ്ഥാനിലാകെ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.