ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ മികച്ച ജൈവ നയത്തിനുള്ള ഓസ്കർ പുരസ്കാരം 2018(ഓസ്കർ ഫോർ ബെസ്റ്റ് പോളിസി)ന് സിക്കിം സംസ്ഥാനത്തെ തെരഞ്ഞെടുത്തു. ജൈവനയം വിജയകരമായി നടപ്പാക്കിയതിനാണു പുരസ്കാരം.
ജൈവനയത്തിലൂടെ 66,000 കർഷകർക്കു ഗുണം ലഭിച്ചുവെന്നും വിനോദസഞ്ചാരവികസനത്തിനു മുതൽക്കൂട്ടായെന്നും മറ്റു രാജ്യങ്ങൾക്കു മാതൃകയായി മാറിയെന്നും പുരസ്കാരസമിതി വിലയിരുത്തി.
2106 ലാണ് സിക്കിം സന്പൂർണ ജൈവകൃഷി സംസ്ഥാനമായത്. രാസവളവും കീടനാശിനികളും പൂർണമായും ഒഴിവാക്കിയുള്ള കൃഷി രീതിയാണ് പരീക്ഷിച്ചത്.
കുടുംബ കൃഷികളിലൂടെ സ്കൂൾ ഭക്ഷണം നല്കുന്ന പദ്ധതി ആരംഭിച്ചതിനു ബ്രസീലും നഗരങ്ങളിൽ ജൈവകൃഷി വ്യാപിപ്പിച്ചതിനു ഡെൻമാർക്കും രണ്ടാം സ്ഥാനം പങ്കിട്ടു.
ജൈവനയത്തിലൂടെ 66,000 കർഷകർക്കു ഗുണം ലഭിച്ചുവെന്നും വിനോദസഞ്ചാരവികസനത്തിനു മുതൽക്കൂട്ടായെന്നും മറ്റു രാജ്യങ്ങൾക്കു മാതൃകയായി മാറിയെന്നും പുരസ്കാരസമിതി വിലയിരുത്തി.
2106 ലാണ് സിക്കിം സന്പൂർണ ജൈവകൃഷി സംസ്ഥാനമായത്. രാസവളവും കീടനാശിനികളും പൂർണമായും ഒഴിവാക്കിയുള്ള കൃഷി രീതിയാണ് പരീക്ഷിച്ചത്.
കുടുംബ കൃഷികളിലൂടെ സ്കൂൾ ഭക്ഷണം നല്കുന്ന പദ്ധതി ആരംഭിച്ചതിനു ബ്രസീലും നഗരങ്ങളിൽ ജൈവകൃഷി വ്യാപിപ്പിച്ചതിനു ഡെൻമാർക്കും രണ്ടാം സ്ഥാനം പങ്കിട്ടു.