ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന ഗോവയിലെ മുഖ്യമന്ത്രി മനോഹർ പരീക്കർ സ്ഥാനമൊഴിഞ്ഞ് വിശ്വാസവോട്ട് നേടണമെന്നു കോൺഗ്രസ്. വിശ്വാസവോട്ട് തേടിയാൽ തങ്ങൾക്കാകും ഭൂരിപക്ഷം ലഭിക്കുകയെന്നും കോൺഗ്രസ്.
മുഖ്യമന്ത്രി രോഗാവസ്ഥയിലായ സാഹചര്യത്തിൽ പദവി മറ്റാർക്കെങ്കിലും കൈമാറാതെ വന്നതോടെ സംസ്ഥാനഭരണം ഒന്പതു മാസമായി സ്തംഭിച്ചിരിക്കുകയാണ്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവണർ മൃദുലാ സിംഗിനോടു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്കാണ് നിയമസഭയിൽ ഭൂരിപക്ഷമെന്നു സമ്മേളനത്തിൽ തെളിയിക്കാനാകുമെന്നും എഐസിസി വക്താവ് പവൻ ഖേര, ഗോവ പിസിസി അധ്യക്ഷൻഗിരീഷ് ചോദംഗർ എന്നിവർ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. ഭരണം കുത്തഴിഞ്ഞു; എട്ടു മാസത്തിനുള്ളിൽ രണ്ടു തവണ മാത്രമാണ് മന്ത്രിസഭായോഗം ചേർന്നതെന്നും നേതാക്കൾ പത്രസമ്മേള നത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി രോഗാവസ്ഥയിലായ സാഹചര്യത്തിൽ പദവി മറ്റാർക്കെങ്കിലും കൈമാറാതെ വന്നതോടെ സംസ്ഥാനഭരണം ഒന്പതു മാസമായി സ്തംഭിച്ചിരിക്കുകയാണ്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവണർ മൃദുലാ സിംഗിനോടു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്കാണ് നിയമസഭയിൽ ഭൂരിപക്ഷമെന്നു സമ്മേളനത്തിൽ തെളിയിക്കാനാകുമെന്നും എഐസിസി വക്താവ് പവൻ ഖേര, ഗോവ പിസിസി അധ്യക്ഷൻഗിരീഷ് ചോദംഗർ എന്നിവർ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. ഭരണം കുത്തഴിഞ്ഞു; എട്ടു മാസത്തിനുള്ളിൽ രണ്ടു തവണ മാത്രമാണ് മന്ത്രിസഭായോഗം ചേർന്നതെന്നും നേതാക്കൾ പത്രസമ്മേള നത്തിൽ പറഞ്ഞു.