ന്യൂഡൽഹി: മീ ടൂ ആരോപണത്തിൽ കുരുങ്ങിയ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബർ ഇന്ന് വിദേശത്തു നിന്നു മടങ്ങിയെത്തും. അക്ബർക്കെതിരായ ആരോപണങ്ങളുടെ വാസ്തവത്തെപ്പറ്റി അന്വേഷിക്കും എന്നാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ ഇന്നലെ പറഞ്ഞത്.
ആരോപണമുയർന്നിട്ടു ദിവസങ്ങളായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. അമിത് ഷായുടെ പ്രതികരണം അക്ബർക്കെതിരേ തിടുക്കത്തിൽ നടപടി ഉണ്ടാകില്ലെന്നു സൂചിപ്പിക്കുന്നു. ബിജെപിയിലെ മുതിർന്ന മന്ത്രിമാരും പ്രതികരിച്ചിട്ടില്ല. 14 വനിതാ മാധ്യമ പ്രവർത്തകർ അക്ബർക്കെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ സിഎൻഎൻ റിപ്പോർട്ടറായ മജ്ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയാണ് ആരോപണമുന്നയിച്ചത്.
ആരോപണമുയർന്നിട്ടു ദിവസങ്ങളായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. അമിത് ഷായുടെ പ്രതികരണം അക്ബർക്കെതിരേ തിടുക്കത്തിൽ നടപടി ഉണ്ടാകില്ലെന്നു സൂചിപ്പിക്കുന്നു. ബിജെപിയിലെ മുതിർന്ന മന്ത്രിമാരും പ്രതികരിച്ചിട്ടില്ല. 14 വനിതാ മാധ്യമ പ്രവർത്തകർ അക്ബർക്കെതിരേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ സിഎൻഎൻ റിപ്പോർട്ടറായ മജ്ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയാണ് ആരോപണമുന്നയിച്ചത്.