ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ കോണ്‍ഗ്രസിന് തിരിച്ചടി നൽകി ഛത്തീസ്ഗഡ് പിസിസി വർക്കിംഗ് പ്രസിഡന്റ് രാം ദയാൽ ഉയിക് പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ അമിത്ഷായുടെ സാന്നിധ്യത്തിലാണ് എംഎൽഎ കൂടിയായ രാം ദയാൽ ബിജെപിയിൽ ചേർന്നത്. മുന്‍പ് ബിജെപിയിൽത്തന്നെയായിരുന്ന തന്റെ പാർട്ടിമാറ്റത്തെ ഘർവാപസി എന്നാണു രാം ദയാൽ വിശേഷിപ്പിച്ചത്.
ബിജെപിയിൽനിന്ന് 2000ലാണ് അജിത് ജോഗിയുടെ പ്രേരണയിൽ രാം ദയാൽ കോണ്‍ഗ്രസിലെത്തിയത്. വിവാദ പരാമർശങ്ങളിലൂടെ സ്ഥിരം ശ്രദ്ധ നേടിയിരുന്ന രാം ദയാൽ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ബിജെപി ഭരണത്തെ തൂത്തെറിയുമെന്നും അതിനായി വേണ്ടി വന്നാൽ വടികളും വെടിയുണ്ടകളും ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ സർവെയിൽ സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് മുന്നേറ്റവുമുണ്ടാകമെന്ന് പ്രവചിച്ചിരുന്നു.
ബിജെപിയിൽനിന്ന് 2000ലാണ് അജിത് ജോഗിയുടെ പ്രേരണയിൽ രാം ദയാൽ കോണ്‍ഗ്രസിലെത്തിയത്. വിവാദ പരാമർശങ്ങളിലൂടെ സ്ഥിരം ശ്രദ്ധ നേടിയിരുന്ന രാം ദയാൽ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ ഛത്തീസ്ഗഡിൽ കോണ്‍ഗ്രസ് ബിജെപി ഭരണത്തെ തൂത്തെറിയുമെന്നും അതിനായി വേണ്ടി വന്നാൽ വടികളും വെടിയുണ്ടകളും ഉപയോഗിക്കുമെന്നും പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ വിവിധ ഏജൻസികൾ നടത്തിയ അഭിപ്രായ സർവെയിൽ സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് മുന്നേറ്റവുമുണ്ടാകമെന്ന് പ്രവചിച്ചിരുന്നു.