ന്യൂഡൽഹി: ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ 120 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയ രേഖകൾ കണ്ടെടുത്തുവെന്ന് ആദായ നികുതി വകുപ്പ്. രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ മന്ത്രിയുടെ വസതിയിൽ നിന്ന് 35 ലക്ഷം രൂപയും ബിനാമി രേഖകളും കണ്ടെടുത്തുവെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാജ കന്പനികളുടെ പേരിൽ കൈലാഷിന്റെ ഓഫീസുകളിലെ പ്യൂണ്‍ ഉൾപ്പടെയുള്ള ജീവനക്കാരുടെ പേരിൽ വായ്പകളെടുത്തതിന്റെയും നിക്ഷേപങ്ങൾ നടത്തിയതിന്റെയും രേഖകളും കണ്ടെടുത്തു. ജീവനക്കാരെ ബിനാമികളാക്കി നിരവധി വസ്തു ഇടപാടുകൾ നടത്തിയത്രെ. ഗെലോട്ടിന്റെ റിയൽ എസ്റ്റേറ്റ് കന്പനി ദുബായിൽ വൻ നിക്ഷേപം നടത്തിയതായും കണ്ടെത്തി.
വ്യാജ കന്പനികളുടെ പേരിൽ കൈലാഷിന്റെ ഓഫീസുകളിലെ പ്യൂണ്‍ ഉൾപ്പടെയുള്ള ജീവനക്കാരുടെ പേരിൽ വായ്പകളെടുത്തതിന്റെയും നിക്ഷേപങ്ങൾ നടത്തിയതിന്റെയും രേഖകളും കണ്ടെടുത്തു. ജീവനക്കാരെ ബിനാമികളാക്കി നിരവധി വസ്തു ഇടപാടുകൾ നടത്തിയത്രെ. ഗെലോട്ടിന്റെ റിയൽ എസ്റ്റേറ്റ് കന്പനി ദുബായിൽ വൻ നിക്ഷേപം നടത്തിയതായും കണ്ടെത്തി.