റിയാദ്: സൗദിക്കെതിരായ സൗഹൃദ ഫുട്ബോളിൽ ബ്രസീൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചു. ആദ്യ പകുതിയുടെ അവസാനം ഗബ്രിയേൽ ജീസസും (43-ാം മിനിറ്റ്) രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അലക്സ് സാൻഡ്രോയുമാണ് (90+6ാം മിനിറ്റ്) വല കുലുക്കിയത്. സൂപ്പർ താരം നെയ്മറാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. ജയം നേടിയെങ്കിലും ബ്രസീലിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. മത്സരശേഷം പരിശീലകൻ ടിറ്റെ ഇക്കാര്യം സമ്മതിച്ചു.
അതേസമയം, ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെയും ചിലിയും സൗഹൃദ പോരാട്ടത്തിൽ പരാജയപ്പെട്ടു. ദക്ഷിണകൊറിയയാണ് ഉറുഗ്വെയെ കീഴടക്കിയത്. 2-1നായിരുന്നു കൊറിയൻ ജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് പെറുവിനോടാണ് കോപ്പ അമേരിക്ക ജേതാക്കളായ ചിലി പരാജയം സമ്മതിച്ചത്.
നെയ്മർ വഴി ബ്രസീലിനു ജയം
11:50 PM Oct 13, 2018 | Deepika.com