കാബൂൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ തക്കർ പ്രവിശ്യയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 32 പേർക്കു പരിക്കേറ്റു.
നഫീസ യൂസുഫിബെക് എന്ന വനിതാ സ്ഥാനാർഥിയുടെ റാലിക്കിടെയായിരുന്നു ആക്രമണം. ഇവർ പരിപാടിക്കെത്തും മുന്പായിരുന്നു സ്ഫോടനം. ബൈക്കിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നു പോലീസ് പറഞ്ഞു. താജിക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തക്കർ പ്രവിശ്യയിൽ താലിബാനു ശക്തമായ സ്വാധീനമുണ്ട്.
ഒക്ടോബർ 20ന് നടക്കുന്ന അഫ്ഗാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 417 വനിതാ സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്.
നഫീസ യൂസുഫിബെക് എന്ന വനിതാ സ്ഥാനാർഥിയുടെ റാലിക്കിടെയായിരുന്നു ആക്രമണം. ഇവർ പരിപാടിക്കെത്തും മുന്പായിരുന്നു സ്ഫോടനം. ബൈക്കിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നു പോലീസ് പറഞ്ഞു. താജിക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തക്കർ പ്രവിശ്യയിൽ താലിബാനു ശക്തമായ സ്വാധീനമുണ്ട്.
ഒക്ടോബർ 20ന് നടക്കുന്ന അഫ്ഗാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 417 വനിതാ സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്.