ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിനെ നടുക്കി വീണ്ടും ഭൂകന്പം. വടക്കൻ സുലവേസി പ്രവിശ്യയിലെ ബിടുംഗ് നഗരത്തിൽ ഇന്നലെ പ്രാദേശിക സമയം രാവിലെ 11.34ന് അനുഭവപ്പെട്ട ചലനം 5.6 തീവ്രതയുള്ളതായിരുന്നു.
അഞ്ചു സെക്കൻഡ് നീണ്ടു. ആളപായം റിപ്പോർട്ട് ചെയ്തില്ല. സുനാമി മുന്നറിയിപ്പില്ലെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
പടിഞ്ഞാറൻ സുലവേസിയിൽ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂചലനവും തുടർന്നുള്ള സുനാമിയും 2000ൽ അധികം പേരുടെ മരണത്തിനിടയാക്കിയിരുന്നു.
അഞ്ചു സെക്കൻഡ് നീണ്ടു. ആളപായം റിപ്പോർട്ട് ചെയ്തില്ല. സുനാമി മുന്നറിയിപ്പില്ലെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു.
പടിഞ്ഞാറൻ സുലവേസിയിൽ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂചലനവും തുടർന്നുള്ള സുനാമിയും 2000ൽ അധികം പേരുടെ മരണത്തിനിടയാക്കിയിരുന്നു.