ദോഹ: അഫ്ഗാനിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ അമേരിക്കൻ നേതൃത്വം താലിബാനുമായി സമാധാന ചർച്ച ആരംഭിച്ചു. അമേരിക്കയുടെ അഫ്ഗാൻ വിഷയത്തിലെ പ്രത്യേക ഉപദേഷ്ടാവ് സൽമയ് ഖലീൽസാദ് വെള്ളിയാഴ്ച താലിബാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ തലസ്ഥാനമായ ദോഹയിലായിരുന്നു ചർച്ച.
യുഎസ് സേന പതിനേഴു വർഷം അഫ്ഗാനിസ്ഥാനിൽ യുദ്ധം നടത്തിയിട്ടും താലിബാനെ അമർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല. നയതന്ത്രത്തിൽ ഊന്നിയ സമീപനമാണ് ട്രംപ് നേതൃത്വം ഇപ്പോൾ നടത്തുന്നത്. നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് യുഎസ് നേതൃത്വം താലിബാനുമായി സമാധാന ചർച്ച നടത്തുന്നത്. ജൂണിൽ മൂന്നു ദിവസത്തെ വെടിനിർത്തലിനു താലിബാൻ തയാറായിരുന്നു. ഇരുപതിനാണ് അഫ്ഗാൻ പാർലമെന്റ് തെരഞ്ഞെടുപ്പ്.
സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് കഴിഞ്ഞ മാസം ഖലീൽസാദിനെ നിയമിച്ചത്.അടുത്തിടെ അദ്ദേഹം കാബൂളും ഇസ്ലാമാബാദും സന്ദർശിച്ചു.
യുഎസ് സേന പതിനേഴു വർഷം അഫ്ഗാനിസ്ഥാനിൽ യുദ്ധം നടത്തിയിട്ടും താലിബാനെ അമർച്ച ചെയ്യാൻ കഴിഞ്ഞിട്ടില്ല. നയതന്ത്രത്തിൽ ഊന്നിയ സമീപനമാണ് ട്രംപ് നേതൃത്വം ഇപ്പോൾ നടത്തുന്നത്. നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് യുഎസ് നേതൃത്വം താലിബാനുമായി സമാധാന ചർച്ച നടത്തുന്നത്. ജൂണിൽ മൂന്നു ദിവസത്തെ വെടിനിർത്തലിനു താലിബാൻ തയാറായിരുന്നു. ഇരുപതിനാണ് അഫ്ഗാൻ പാർലമെന്റ് തെരഞ്ഞെടുപ്പ്.
സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് കഴിഞ്ഞ മാസം ഖലീൽസാദിനെ നിയമിച്ചത്.അടുത്തിടെ അദ്ദേഹം കാബൂളും ഇസ്ലാമാബാദും സന്ദർശിച്ചു.