ജറുസലം: പലസ്തീൻകാർ ഗാസ അതിർത്തിയിൽ വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ ഇസ്രേലി സേന നടത്തിയ വെടിവയ്പ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. 252 പേർക്കു പരിക്കേറ്റു. ഇതിൽ 154 പേരുടെ പരിക്ക് വെടിയേറ്റാണ്. പതിനയ്യായിരം പ്രതിഷേധക്കാർ ഗ്രനേഡുകളും ഫയർബോംബുകളും കത്തിച്ച ടയറുകളും സ്ഫോടകവസ്തുക്കളും കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുതിർക്കേണ്ടിവന്നതെന്ന് ഇസ്രേലി സേന അറിയിച്ചു.