മുംബൈ/ന്യൂഡൽഹി: ബോളിവുഡിലെ പ്രമുഖ സംവിധായകരായ സജിദ് ഖാൻ, ലവ് രഞ്ജൻ, സുഭാഷ് ഘായി എന്നിവർക്കെതിരേ മീ ടൂ ആരോപണം. ടാറ്റാ മോട്ടോഴ്സിലെ ഒരു സീനിയർ മാനേജരും കുടുങ്ങി.
ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സജിദ് ഖാൻ താൻ സംവിധാനം ചെയ്തിരുന്ന ഹൗസ്ഫുൾ ഫോറിൽനിന്ന് പിന്മാറി. ചിത്രത്തിന്റെ നിർമാണം നിർത്തിവച്ചു. ാനെതിരേ സലോണി ചോപ്ര എന്ന നടിയും ഒരു മാധ്യമപ്ര വർത്തകയുമാണ് ആരോപണമുന്നയിച്ചത്. ഇതേത്തുടർന്ന് സജിദ് ഖാന്റെ ചിത്രങ്ങളിൽനിന്നു പിന്മാറുമെന്നു പലരും പ്രഖ്യാപിച്ചിരുന്നു.
ഖാന്റെ സഹോദരിയും സംവിധായികയും നൃത്തസംവിധായികയുമായ ഫറാ ഖാൻ സഹോദരനെ തള്ളിപ്പറഞ്ഞു. ട്വിങ്കിൾ ഖന്ന, ഭർത്താവ് അക്ഷയ്കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവരും ഖാനെ തള്ളി പ്രസ്താവനയിറക്കി. പീഡിപ്പിച്ചെന്നു നടി തനുശ്രീ ദത്ത ആരോപിച്ച നാനാ പടേക്കർ അഭിനയിക്കുന്നചിത്രമാണ് ഹൗസ്ഫുൾ ഫോർ. തനുശ്രീയുടെ പരാതിയിൽ പടേക്കർക്കെതിരേ പോലീസ് കേസുണ്ട്.
തനിക്കെതിരേ പേരുപറയാത്ത ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തിൽ സുഭാഷ് ഘായി വേദന പ്രകടിപ്പിച്ചു. താൻ അങ്ങനെയൊരാളല്ലെന്നു ഘായി ട്വീറ്റ് ചെയ്തു.ഇതിനിടെ ആരോപണത്തെത്തുടർന്നു ടാറ്റാ മോട്ടോഴ്സിന്റെ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി സുരേഷ് രംഗരാജനെ നിർബന്ധിത അവധിയിൽവിട്ടു. പ്യാർ കാ പഞ്ച്നാമയുടെ സംവിധായകൻ ലവ് രഞ്ജനെതിരേ പേര് വെളിപ്പെടുത്താത്ത ഒരു നടിയാണ് ആരോപണമുന്നയിച്ചത്. നടിയോടു വസ്ത്രമുരിയാൻ ആവശ്യപ്പെട്ടെന്ന ആരോപണം രഞ്ജൻ നിഷേധിച്ചു.
ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സജിദ് ഖാൻ താൻ സംവിധാനം ചെയ്തിരുന്ന ഹൗസ്ഫുൾ ഫോറിൽനിന്ന് പിന്മാറി. ചിത്രത്തിന്റെ നിർമാണം നിർത്തിവച്ചു. ാനെതിരേ സലോണി ചോപ്ര എന്ന നടിയും ഒരു മാധ്യമപ്ര വർത്തകയുമാണ് ആരോപണമുന്നയിച്ചത്. ഇതേത്തുടർന്ന് സജിദ് ഖാന്റെ ചിത്രങ്ങളിൽനിന്നു പിന്മാറുമെന്നു പലരും പ്രഖ്യാപിച്ചിരുന്നു.
ഖാന്റെ സഹോദരിയും സംവിധായികയും നൃത്തസംവിധായികയുമായ ഫറാ ഖാൻ സഹോദരനെ തള്ളിപ്പറഞ്ഞു. ട്വിങ്കിൾ ഖന്ന, ഭർത്താവ് അക്ഷയ്കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവരും ഖാനെ തള്ളി പ്രസ്താവനയിറക്കി. പീഡിപ്പിച്ചെന്നു നടി തനുശ്രീ ദത്ത ആരോപിച്ച നാനാ പടേക്കർ അഭിനയിക്കുന്നചിത്രമാണ് ഹൗസ്ഫുൾ ഫോർ. തനുശ്രീയുടെ പരാതിയിൽ പടേക്കർക്കെതിരേ പോലീസ് കേസുണ്ട്.
തനിക്കെതിരേ പേരുപറയാത്ത ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തിൽ സുഭാഷ് ഘായി വേദന പ്രകടിപ്പിച്ചു. താൻ അങ്ങനെയൊരാളല്ലെന്നു ഘായി ട്വീറ്റ് ചെയ്തു.ഇതിനിടെ ആരോപണത്തെത്തുടർന്നു ടാറ്റാ മോട്ടോഴ്സിന്റെ കോർപറേറ്റ് കമ്യൂണിക്കേഷൻസ് മേധാവി സുരേഷ് രംഗരാജനെ നിർബന്ധിത അവധിയിൽവിട്ടു. പ്യാർ കാ പഞ്ച്നാമയുടെ സംവിധായകൻ ലവ് രഞ്ജനെതിരേ പേര് വെളിപ്പെടുത്താത്ത ഒരു നടിയാണ് ആരോപണമുന്നയിച്ചത്. നടിയോടു വസ്ത്രമുരിയാൻ ആവശ്യപ്പെട്ടെന്ന ആരോപണം രഞ്ജൻ നിഷേധിച്ചു.