ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോർഡിൽ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. സംസ്ഥാന സർക്കാർ, തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ എന്നിവർക്കാണ് നോട്ടീസ്. ബിജെപി നേതാക്കളായ സുബ്രഹ്മണ്യൻ സ്വാമി, ടി.ജി. മോഹൻദാസ് എന്നിവരുടെ ഹർജിയിലാണ് ജസ്റ്റീസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവരുടെ നടപടി.
എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് എന്നി സംഘടനകൾക്കും നോട്ടീസയച്ചിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ ഘടന ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മോഹൻദാസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിനെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളുടെ നിയന്ത്രണം അതാത് പ്രദേശങ്ങളിലെ ജനങ്ങൾ അടങ്ങുന്ന സമിതികൾക്ക് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ദേവസ്വം ബോർഡ് ഉപദേശക സമിതിയായി മാത്രം പ്രവർത്തിച്ചാൽ മതിയെന്നും ഹർജിയിൽ പറയുന്നു.
എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് എന്നി സംഘടനകൾക്കും നോട്ടീസയച്ചിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ ഘടന ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മോഹൻദാസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിനെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളുടെ നിയന്ത്രണം അതാത് പ്രദേശങ്ങളിലെ ജനങ്ങൾ അടങ്ങുന്ന സമിതികൾക്ക് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ദേവസ്വം ബോർഡ് ഉപദേശക സമിതിയായി മാത്രം പ്രവർത്തിച്ചാൽ മതിയെന്നും ഹർജിയിൽ പറയുന്നു.