ന്യൂഡൽഹി: രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും റഫാൽ വിഷയത്തിൽ വ്യാജവും നുണയും പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടർച്ചയായി നുണ പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ് റഫാൽ വിഷയത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾക്കു മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി രാഹുലിനെ രൂക്ഷമായി വിമർശിച്ചത്.
തുടർച്ചയായി നുണ പറയുന്ന ഒരാളുടെ പ്രവൃത്തികളാണു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മറ്റു കാരണങ്ങളൊന്നുമില്ലാത്ത ഒരാൾക്കു മാത്രമേ ഇങ്ങനെ നുണകൾ ആവർത്തിച്ചു പറയാൻ കഴിയൂ. ഒരു നുണ എത്ര തവണ ആവർത്തിച്ചു പറഞ്ഞാലും സത്യത്തിനു പകരമാകില്ല. മാന്യനായ ഒരാൾ വ്യാജവാർത്തകൾ നിർമിക്കുകയും അതു പരത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ നുണകളും അടിസ്ഥാന രഹിതമായ കാര്യങ്ങളും എത്ര തവണ ആവർത്തിച്ചാലും യാഥാർഥ്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. കോണ്‍ഗ്രസ് ഒരു വിഷയരഹിത പാർട്ടിയാണ്. അടിസ്ഥാനപരമായി കാര്യങ്ങൾ പോലും കോണ്‍ഗ്രസിന് അറിയില്ലെന്നും ഗോയൽ കുറ്റപ്പെടുത്തി.
2012ൽ അടുപ്പക്കാർക്ക് നേട്ടമുണ്ടാക്കാൻ റഫാൽ കരാറിൽ നടത്തിയ ശ്രമങ്ങൾ മറച്ചുവയ്ക്കാൻവേണ്ടിയാണ് ഗാന്ധി കുടുംബം ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തങ്ങൾക്ക് റഫാൽ ഇടപാടിൽ ദേശീയ താത്പര്യവും രാജ്യസുരക്ഷയും സംരക്ഷിച്ചതിന് കൃത്യമായി സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി മെച്ചപ്പെട്ട വിലപേശലുകൾ നടത്തിയാണ് കരാറിൽ ബിജെപി സർക്കാർ ഏർപ്പെട്ടത്. അതിവേഗം വിമാനങ്ങൾ നിർമിച്ചു ലഭിക്കും. കൂടുതൽ കാലം അറ്റകുറ്റപ്പണികൾ ചെയ്തു കിട്ടും. സ്പെയർ പാർട്സുകൾ എളുപ്പത്തിൽ ലഭ്യമാകാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
റഫാലിലെ ഉപകരാറിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കിയത് യുപിഎ സർക്കാർ തന്നെയാണ്. ഗാന്ധി കുടുംബവുമായി ഏറ്റവുമടുത്ത സഞ്ജയ് ഭണ്ഡാരിക്ക് നേട്ടമുണ്ടാകില്ല എന്നതു കൊണ്ടാണ് കോണ്‍ഗ്രസ് കരാറിൽ നിന്ന് വിട്ടു നിന്നത്. ആരാണു ഭണ്ഡാരിയെന്നും ഗാന്ധി കുടുംബവുമായി അയാൾക്കുള്ള ബന്ധമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തുടർച്ചയായി നുണ പറയുന്ന ഒരാളുടെ പ്രവൃത്തികളാണു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മറ്റു കാരണങ്ങളൊന്നുമില്ലാത്ത ഒരാൾക്കു മാത്രമേ ഇങ്ങനെ നുണകൾ ആവർത്തിച്ചു പറയാൻ കഴിയൂ. ഒരു നുണ എത്ര തവണ ആവർത്തിച്ചു പറഞ്ഞാലും സത്യത്തിനു പകരമാകില്ല. മാന്യനായ ഒരാൾ വ്യാജവാർത്തകൾ നിർമിക്കുകയും അതു പരത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ നുണകളും അടിസ്ഥാന രഹിതമായ കാര്യങ്ങളും എത്ര തവണ ആവർത്തിച്ചാലും യാഥാർഥ്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. കോണ്‍ഗ്രസ് ഒരു വിഷയരഹിത പാർട്ടിയാണ്. അടിസ്ഥാനപരമായി കാര്യങ്ങൾ പോലും കോണ്‍ഗ്രസിന് അറിയില്ലെന്നും ഗോയൽ കുറ്റപ്പെടുത്തി.
2012ൽ അടുപ്പക്കാർക്ക് നേട്ടമുണ്ടാക്കാൻ റഫാൽ കരാറിൽ നടത്തിയ ശ്രമങ്ങൾ മറച്ചുവയ്ക്കാൻവേണ്ടിയാണ് ഗാന്ധി കുടുംബം ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തങ്ങൾക്ക് റഫാൽ ഇടപാടിൽ ദേശീയ താത്പര്യവും രാജ്യസുരക്ഷയും സംരക്ഷിച്ചതിന് കൃത്യമായി സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിന് വേണ്ടി മെച്ചപ്പെട്ട വിലപേശലുകൾ നടത്തിയാണ് കരാറിൽ ബിജെപി സർക്കാർ ഏർപ്പെട്ടത്. അതിവേഗം വിമാനങ്ങൾ നിർമിച്ചു ലഭിക്കും. കൂടുതൽ കാലം അറ്റകുറ്റപ്പണികൾ ചെയ്തു കിട്ടും. സ്പെയർ പാർട്സുകൾ എളുപ്പത്തിൽ ലഭ്യമാകാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
റഫാലിലെ ഉപകരാറിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കിയത് യുപിഎ സർക്കാർ തന്നെയാണ്. ഗാന്ധി കുടുംബവുമായി ഏറ്റവുമടുത്ത സഞ്ജയ് ഭണ്ഡാരിക്ക് നേട്ടമുണ്ടാകില്ല എന്നതു കൊണ്ടാണ് കോണ്‍ഗ്രസ് കരാറിൽ നിന്ന് വിട്ടു നിന്നത്. ആരാണു ഭണ്ഡാരിയെന്നും ഗാന്ധി കുടുംബവുമായി അയാൾക്കുള്ള ബന്ധമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.