ന്യൂഡൽഹി: റഷ്യയിൽനിന്ന് മിസൈൽ പ്രിതരോധസംവിധാനവും ഇറാനിൽനിന്നു ക്രൂഡ്ഓയിലും വാങ്ങാനുള്ള ഇന്ത്യൻ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക. രണ്ടുകാര്യങ്ങളിലും അമേരിക്കൻ വിലക്ക് മറികടക്കാൻ ഇന്ത്യയെ അനുവദിക്കണമെന്ന അഭ്യർഥനയോട് അനുകൂലമായി പ്രതികരിക്കില്ലെന്ന സൂചനയാണ് യുഎസ് വക്താക്കൾ നൽകുന്നത്. രണ്ടുകാര്യത്തിലും അമേരിക്ക ഉപരോധ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനയ്ക്കെതിരേ നിൽക്കുന്ന സുഹൃദ്രാജ്യം എന്നു കണക്കാക്കി ഇന്ത്യയെ ഉപരോധത്തിൽനിന്ന് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ ഗവൺമെന്റ്.
പക്ഷേ ഇന്നലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ നോയർട്ട് പറഞ്ഞത് ഇന്ത്യയുടെ നിലപാട് സഹായകരമല്ലെന്നാണ്. അടുത്തയാഴ്ച ഇറാൻ കാര്യത്തിനുള്ള പ്രത്യേക പ്രതിനിധി ബ്രയൻ ഹുക്കും ഊർജ അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് ഫാനനും ഇന്ത്യയിൽ എത്തുന്നുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അവർ ചർച്ച നടത്തും.
റഷ്യയിൽനിന്ന് 39,000 കോടി രൂപ മുടക്കിൽ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം വാങ്ങുന്നതിനുള്ള കരാറിൽ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഒപ്പുവച്ചത്. ഇറാനിൽനിന്നു നവംബർ നാലിനു ശേഷം ക്രൂഡ് വാങ്ങരുതെന്നാണ് യുഎസ് വിലക്ക്. ഇന്ത്യ അവിടെനിന്ന് തുടർന്നു ക്രൂഡ് വാങ്ങാൻ കരാറുണ്ടാക്കി.
പക്ഷേ ഇന്നലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ നോയർട്ട് പറഞ്ഞത് ഇന്ത്യയുടെ നിലപാട് സഹായകരമല്ലെന്നാണ്. അടുത്തയാഴ്ച ഇറാൻ കാര്യത്തിനുള്ള പ്രത്യേക പ്രതിനിധി ബ്രയൻ ഹുക്കും ഊർജ അസിസ്റ്റന്റ് സെക്രട്ടറി ഫ്രാൻസിസ് ഫാനനും ഇന്ത്യയിൽ എത്തുന്നുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അവർ ചർച്ച നടത്തും.
റഷ്യയിൽനിന്ന് 39,000 കോടി രൂപ മുടക്കിൽ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം വാങ്ങുന്നതിനുള്ള കരാറിൽ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഒപ്പുവച്ചത്. ഇറാനിൽനിന്നു നവംബർ നാലിനു ശേഷം ക്രൂഡ് വാങ്ങരുതെന്നാണ് യുഎസ് വിലക്ക്. ഇന്ത്യ അവിടെനിന്ന് തുടർന്നു ക്രൂഡ് വാങ്ങാൻ കരാറുണ്ടാക്കി.