അങ്കാറ: ഒരാഴ്ച മുന്പു കാണാതായ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ തുർക്കിയുടെ പക്കലുണ്ടെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്റെ കടുത്ത വിമർശകനായിരുന്ന സൗദി പൗരൻ ഖഷോഗി അറസ്റ്റ് പേടിച്ച് യുഎസിലായിരുന്നു താമസം. അവിടെ വാഷിംഗ്ടൺ പോസ്റ്റിന്റെ ലേഖകനായിരുന്നു. മുൻ ഭാര്യയിൽനിന്നുള്ള വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണു കാമുകിയുമൊത്ത് ഖഷോഗി കോൺസുലേറ്റിലെത്തിയത്. ഈ മാസം രണ്ടിന് കാമുകിയെ പുറത്തുനിർത്തി കോൺസുലേറ്റിനുള്ളിൽ കടന്ന ഖഷോഗിയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല.
ഖഷോഗിയെ കോൺസുലേറ്റിൽ പീഡിപ്പിക്കുകയും തുടർ ന്നു കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തെന്നാണ് ആരോപണം. ഖഷോഗിയുടെയും അദ്ദേഹത്തെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സ്വരം ഓഡിയോയിൽ കേൾക്കാം. ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ അഴുക്കുചാലിലൂടെ ഒഴുക്കിക്കളഞ്ഞിരിക്കാനുള്ള സാധ്യതയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതായി തുർക്കി സർക്കാരിനെ പിന്തുണയ്ക്കുന്ന എനി സഫാക് പത്രം റിപ്പോർട്ട് ചെയ്തു.
ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചു. സർട്ടിഫിക്കറ്റ് വാങ്ങി ഖഷോഗി പുറത്തുപോയെന്ന സൗദിയുടെ വാദത്തിന് ഉപോദ്ബലകമായി സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അതു പുറത്തുവിടണമെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച ചെയ്യാനായി സൗദിപ്രതിനിധി സംഘം ഇന്നലെ തുർക്കിയിലെത്തി. കോൺസുലേറ്റിൽ പരിശോധന നടത്താൻ തുർക്കിയെ അനുവദിക്കാമെന്നു സൗദി ഉറപ്പുനൽകിയെങ്കിലും ഇതുവരെ പരിശോധന നടത്തിയില്ല.
ഖഷോഗി പ്രശ്നം തുർക്കി-സൗദി ബന്ധം കൂടുതൽ മോശമാക്കും. ഖഷോഗി കൊല്ലപ്പെട്ടെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നു ബ്രിട്ടൻ സൗദിക്കു മുന്നറിയിപ്പു നൽകി. ഖഷോഗി പ്രശ്നം അന്വേഷിക്കുന്നുണ്ടെന്നും യുഎഎസ് ഉദ്യോഗസ്ഥർ തുർക്കിയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.
സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്റെ കടുത്ത വിമർശകനായിരുന്ന സൗദി പൗരൻ ഖഷോഗി അറസ്റ്റ് പേടിച്ച് യുഎസിലായിരുന്നു താമസം. അവിടെ വാഷിംഗ്ടൺ പോസ്റ്റിന്റെ ലേഖകനായിരുന്നു. മുൻ ഭാര്യയിൽനിന്നുള്ള വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണു കാമുകിയുമൊത്ത് ഖഷോഗി കോൺസുലേറ്റിലെത്തിയത്. ഈ മാസം രണ്ടിന് കാമുകിയെ പുറത്തുനിർത്തി കോൺസുലേറ്റിനുള്ളിൽ കടന്ന ഖഷോഗിയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല.
ഖഷോഗിയെ കോൺസുലേറ്റിൽ പീഡിപ്പിക്കുകയും തുടർ ന്നു കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തെന്നാണ് ആരോപണം. ഖഷോഗിയുടെയും അദ്ദേഹത്തെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സ്വരം ഓഡിയോയിൽ കേൾക്കാം. ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ അഴുക്കുചാലിലൂടെ ഒഴുക്കിക്കളഞ്ഞിരിക്കാനുള്ള സാധ്യതയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതായി തുർക്കി സർക്കാരിനെ പിന്തുണയ്ക്കുന്ന എനി സഫാക് പത്രം റിപ്പോർട്ട് ചെയ്തു.
ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചു. സർട്ടിഫിക്കറ്റ് വാങ്ങി ഖഷോഗി പുറത്തുപോയെന്ന സൗദിയുടെ വാദത്തിന് ഉപോദ്ബലകമായി സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അതു പുറത്തുവിടണമെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച ചെയ്യാനായി സൗദിപ്രതിനിധി സംഘം ഇന്നലെ തുർക്കിയിലെത്തി. കോൺസുലേറ്റിൽ പരിശോധന നടത്താൻ തുർക്കിയെ അനുവദിക്കാമെന്നു സൗദി ഉറപ്പുനൽകിയെങ്കിലും ഇതുവരെ പരിശോധന നടത്തിയില്ല.
ഖഷോഗി പ്രശ്നം തുർക്കി-സൗദി ബന്ധം കൂടുതൽ മോശമാക്കും. ഖഷോഗി കൊല്ലപ്പെട്ടെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നു ബ്രിട്ടൻ സൗദിക്കു മുന്നറിയിപ്പു നൽകി. ഖഷോഗി പ്രശ്നം അന്വേഷിക്കുന്നുണ്ടെന്നും യുഎഎസ് ഉദ്യോഗസ്ഥർ തുർക്കിയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.