വത്തിക്കാൻ സിറ്റി: സഭയുടെ നേതൃത്വ ശുശ്രൂഷകളിൽ യുവജനങ്ങൾക്കു കൂടുതൽ ഔദ്യോഗിക പദവികൾ നൽകണമെന്നു മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വത്തിക്കാനിൽ നടക്കുന്ന യുവജന സിനഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്കു പ്രഥമ പരിഗണന നൽകുന്ന ഒരു അജപാലന ശൈലിയിലേക്കു സഭ മാറേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്.
യുവജന പ്രേഷിതത്വം യുവത്വത്തിൽ ആരംഭിക്കാൻ കാത്തിരിക്കാതെ ശൈശവ-കൗമാര പ്രായം മുതലേ തുടങ്ങിവച്ച പ്രേഷിതാഭിമുഖ്യത്തിന്റെ തുടർച്ചയായി വളരേണ്ട അജപാലനരീതിയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സകല പ്രായത്തിനും ആവശ്യമായ ഒരു മതബോധന സംവിധാനമാണു സഭ രൂപപ്പെടുത്തേണ്ടതെന്നു പലരും അഭിപ്രായപ്പെട്ടു. സാധ്യതകളുടെയും വൈവിധ്യങ്ങളുടെയും വലിയ വാണിജ്യലോകത്തിൽ ആവശ്യമായതു മാത്രം തെരഞ്ഞെടുക്കാനും ബാക്കിയുള്ളവ തിരസ്കരിക്കാനും യുവജനങ്ങൾ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ ജോൺ ഇരുത്തി മൂന്നാമൻ മാർപാപ്പ ഓർമിപ്പിക്കുന്നതുപോലെ കരുണയും ആർദ്രതയുമുള്ള സഭയ്ക്കേ ഇന്നത്തെ യുവജനങ്ങളെ ആകർഷിക്കാനാവൂ എന്ന് പൊതുവേ അഭിപ്രായമുയർന്നു.
യുവജന പ്രേഷിതത്വം യുവത്വത്തിൽ ആരംഭിക്കാൻ കാത്തിരിക്കാതെ ശൈശവ-കൗമാര പ്രായം മുതലേ തുടങ്ങിവച്ച പ്രേഷിതാഭിമുഖ്യത്തിന്റെ തുടർച്ചയായി വളരേണ്ട അജപാലനരീതിയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സകല പ്രായത്തിനും ആവശ്യമായ ഒരു മതബോധന സംവിധാനമാണു സഭ രൂപപ്പെടുത്തേണ്ടതെന്നു പലരും അഭിപ്രായപ്പെട്ടു. സാധ്യതകളുടെയും വൈവിധ്യങ്ങളുടെയും വലിയ വാണിജ്യലോകത്തിൽ ആവശ്യമായതു മാത്രം തെരഞ്ഞെടുക്കാനും ബാക്കിയുള്ളവ തിരസ്കരിക്കാനും യുവജനങ്ങൾ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ ജോൺ ഇരുത്തി മൂന്നാമൻ മാർപാപ്പ ഓർമിപ്പിക്കുന്നതുപോലെ കരുണയും ആർദ്രതയുമുള്ള സഭയ്ക്കേ ഇന്നത്തെ യുവജനങ്ങളെ ആകർഷിക്കാനാവൂ എന്ന് പൊതുവേ അഭിപ്രായമുയർന്നു.