അങ്കാറ: കുർദിഷ് തീവ്രവാദികളുമായി ബന്ധം പുലർത്തി, ഭീകരപ്രവർത്തനം നടത്തി തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ തടവിലാക്കിയിരുന്ന അമേരിക്കൻ പാസ്റ്റർ ആൻഡ്രൂ ബ്രൻസനെ തുർക്കി ഇന്നലെ വിട്ടയച്ചു. ഇസിമിറിലെ കോടതി അദ്ദേഹത്തിനു മൂന്നു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. വിചാരണവേളയിൽ രണ്ടു വർഷം തടവിലായിരുന്നതു പരിഗണിച്ച് വിട്ടയയ്ക്കുകയായിരുന്നു.
“പാസ്റ്റർ ബ്രൻസൺ മോചിതനായി. ഉടൻ നാട്ടിലെത്തും”- ട്രംപ് ട്വീറ്റു ചെയ്തു. രണ്ടു ദശകങ്ങളായി തുർക്കിയിൽ കഴിയുന്ന ബ്രൻസൺ തനിക്ക് എതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ബ്രൻസനെ തടവിലാക്കിയ സംഭവം തുർക്കി-യുഎസ് നയതന്ത്ര പ്രശ്നമായി വളർന്നിരുന്നു.
“പാസ്റ്റർ ബ്രൻസൺ മോചിതനായി. ഉടൻ നാട്ടിലെത്തും”- ട്രംപ് ട്വീറ്റു ചെയ്തു. രണ്ടു ദശകങ്ങളായി തുർക്കിയിൽ കഴിയുന്ന ബ്രൻസൺ തനിക്ക് എതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ബ്രൻസനെ തടവിലാക്കിയ സംഭവം തുർക്കി-യുഎസ് നയതന്ത്ര പ്രശ്നമായി വളർന്നിരുന്നു.