ന്യൂയോർക്ക്: സിംഗപ്പൂരിൽനിന്ന് ന്യൂയോർക്കിലേക്ക് നിർത്താതെയുള്ള വിമാന സർവീസ് പുനരാരംഭിച്ചു. 17 മണിക്കൂറും 82 മിനിട്ടും എടുത്ത് സിംഗപ്പൂർ എയർലൈൻസ് വിമാനം ഇന്നലെ ന്യൂയോർക്കിലെ നെവാർക് ലിബർട്ടി വിമാനത്താവളത്തിലിറങ്ങി.
16,500 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വിമാന സർവീസാണിത്. 150 യാത്രക്കാരും 17 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 2013 വരെയുള്ള ഒന്പതുവർഷം ഈ സർവീസ് സിംഗപ്പൂർ എയർലൈൻസ് നടത്തിയിരുന്നു. ഇന്ധനത്തിനു ചെലവു കൂടിയതാണ് നിർത്താൻ കാരണം. അന്ന് ഉപയോഗിച്ച എയർബസ് എ340-500 വിമാനത്തിനു പകരം ഇന്ധനക്ഷമത കൂടുതലുള്ള എയർബസ് എ350-900യുഎൽആർ വിമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പ്രീമിയം ഇക്കോണമി, ബിസിനസ് സീറ്റുകൾ മാത്രമേ വിമാനത്തിലുള്ളൂ. പ്രീമിയം ഇക്കോണമിയിൽ ഒരു വശത്തേക്ക് 2150ഉം രണ്ടുവശത്തേക്കുംകൂടി 3500ഉം ഡോളറുമാണ് ടിക്കറ്റ് നിരക്ക്.
16,500 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വിമാന സർവീസാണിത്. 150 യാത്രക്കാരും 17 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 2013 വരെയുള്ള ഒന്പതുവർഷം ഈ സർവീസ് സിംഗപ്പൂർ എയർലൈൻസ് നടത്തിയിരുന്നു. ഇന്ധനത്തിനു ചെലവു കൂടിയതാണ് നിർത്താൻ കാരണം. അന്ന് ഉപയോഗിച്ച എയർബസ് എ340-500 വിമാനത്തിനു പകരം ഇന്ധനക്ഷമത കൂടുതലുള്ള എയർബസ് എ350-900യുഎൽആർ വിമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പ്രീമിയം ഇക്കോണമി, ബിസിനസ് സീറ്റുകൾ മാത്രമേ വിമാനത്തിലുള്ളൂ. പ്രീമിയം ഇക്കോണമിയിൽ ഒരു വശത്തേക്ക് 2150ഉം രണ്ടുവശത്തേക്കുംകൂടി 3500ഉം ഡോളറുമാണ് ടിക്കറ്റ് നിരക്ക്.