പാരീസ്: ലോക ജേതാക്കളായ ഫ്രാൻസിനെ രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഐസ്ലൻഡ് സമനിലയിൽ കുടുക്കി. ലോകകപ്പിൽ അർജന്റീനയെ ഞെട്ടിച്ച ഐസ്ലൻഡിനെതിരേ 90-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ഗോളിൽ സമനില പിടിച്ചാണ് ഫ്രാൻസ് തടിതപ്പിയത്. 86-ാം മിനിറ്റിൽ സെൽഫ് ഗോൾ ലഭിച്ചതും ലോകചാന്പ്യന്മാരുടെ മാനം കാക്കാൻ സഹായകമായി. 30-ാം മിനിറ്റിൽ ബിർകിർ ജാർണസണ് ഫ്രഞ്ച് വലയിൽ പന്തെത്തിച്ചു. 58-ാം മിനിറ്റിൽ കാരി ആർണേഴ്സണിലൂടെ രണ്ടാം വെടിയും പൊട്ടിച്ചു. കൈലിയൻ എംബാപ്പെയെ 67-ാം മിനിറ്റിൽ കളത്തിലിറക്കി. തോൽവി മുന്നിൽകണ്ട ഫ്രാൻസിന് ആശ്വാസമായി 86-ാം മിനിറ്റിൽ ഹോൾമറിന്റെ സെൽഫ് ഗോൾ.
സ്പെയിൻ 4-1ന് വെയ്ൽസിനെ പരാജയപ്പെടുത്തി. ഗാരെത് ബെയ്ൽ വെയ്ൽസിനൊപ്പം ഉണ്ടായിരുന്നില്ല. സ്പെയിനിനായി അൽകാസർ (എട്ട്, 29 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. സെർജ്യോ റാമോസ് (19-ാം മിനിറ്റ്), മാർക് ബർത്ര (74-ാം മിനിറ്റ്) എന്നിവർ സ്പെയിനിന്റെ പട്ടിക പൂർത്തിയാക്കി.
സെൽഫ് ഗോളും പെനൽറ്റിയും ഫ്രാൻസിനെ രക്ഷിച്ചു
12:41 AM Oct 13, 2018 | Deepika.com