ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മികച്ച ഡോക്ടർമാരുണ്ടെന്നും ചികിത്സയ്ക്കെന്നു പറഞ്ഞ് ദുബായിൽ പ്രവാസ ജീവിതം നയിക്കുന്ന മുൻ പാക് സൈനിക മേധാവി മുഷാറഫ് പാക്കിസ്ഥാനിലേക്കു മടങ്ങണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സാക്വിബ് നിസാർ.
രാജ്യദ്രോഹക്കേസിൽ മൊഴി രേഖപ്പെടുത്താൻ മുഷാറഫ് കോടതിയിൽ എത്തിയേ മതിയാവൂവെന്നും ഇന്നലെ കേസിന്റെ വാദം കേട്ട ജസ്റ്റീസ് സാക്വിബ് നിസാർ പറഞ്ഞു. മുഷാറഫിന്റെ രോഗവിവരം സംബന്ധിച്ച സ്റ്റേറ്റ് മെന്റ് കോടതിയിൽ നൽകിയ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇതു രഹസ്യമാക്കി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ രോഗമുള്ള പലരും ഈ രാജ്യത്തുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറുപടി. മുഷാറഫ് മടങ്ങിവന്നാൽ ആരും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്നും എന്നാൽ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യണമെന്ന ആവശ്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
രാജ്യദ്രോഹക്കേസിൽ മൊഴി രേഖപ്പെടുത്താൻ മുഷാറഫ് കോടതിയിൽ എത്തിയേ മതിയാവൂവെന്നും ഇന്നലെ കേസിന്റെ വാദം കേട്ട ജസ്റ്റീസ് സാക്വിബ് നിസാർ പറഞ്ഞു. മുഷാറഫിന്റെ രോഗവിവരം സംബന്ധിച്ച സ്റ്റേറ്റ് മെന്റ് കോടതിയിൽ നൽകിയ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇതു രഹസ്യമാക്കി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ രോഗമുള്ള പലരും ഈ രാജ്യത്തുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറുപടി. മുഷാറഫ് മടങ്ങിവന്നാൽ ആരും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്നും എന്നാൽ വിദേശയാത്രാവിലക്കുള്ളവരുടെ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യണമെന്ന ആവശ്യത്തെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.