ലണ്ടൻ: ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി കാണാതായ പത്രലേഖകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്നു തെളിഞ്ഞാൽ സൗദി അറേബ്യ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പു നൽകി. ഈ പ്രശ്നത്തിൽ ബ്രിട്ടന് ഏറെ ഉത്കണ്ഠയുണ്ടെന്നും സൗദി വിദേശകാര്യമന്ത്രിയെ ഇക്കാര്യം അറിയിച്ചെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.
സൗദിയുടെ അടുത്ത സുഹൃത്തും വാണിജ്യപങ്കാളിയുമാണു ബ്രിട്ടൻ. ഏറെ നാളായി അമേരിക്കയിൽ തങ്ങുന്ന ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണ് കോൺസുലേറ്റിലെത്തിയത്. ഈ മാസം രണ്ടിന് കോൺസുലേറ്റിലെത്തിയ ഖഷോഗിയെപ്പറ്റി പിന്നീടു വിവരമില്ല. ഖഷോഗിയെ കൊലപ്പെടുത്തിയെന്നാണു തുർക്കിയുടെ ആരോപണം. ഖഷോഗി കോൺസുലേറ്റിലേക്കു പോകുന്നതിന്റ കാമറ ദൃശ്യം കിട്ടിയിട്ടുണ്ട്. തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യമില്ല.
ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്നം അന്വേഷിക്കാൻ യുഎസ് ഉദ്യോഗസ്ഥർ തുർക്കിയിലെത്തിയിട്ടുണ്ടെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ സൗദിക്കുള്ള ആയുധവില്പന നിർത്തിവയ്ക്കണമെന്ന നിർദേശം ട്രംപ് തള്ളി.
സൗദിയുടെ അടുത്ത സുഹൃത്തും വാണിജ്യപങ്കാളിയുമാണു ബ്രിട്ടൻ. ഏറെ നാളായി അമേരിക്കയിൽ തങ്ങുന്ന ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണ് കോൺസുലേറ്റിലെത്തിയത്. ഈ മാസം രണ്ടിന് കോൺസുലേറ്റിലെത്തിയ ഖഷോഗിയെപ്പറ്റി പിന്നീടു വിവരമില്ല. ഖഷോഗിയെ കൊലപ്പെടുത്തിയെന്നാണു തുർക്കിയുടെ ആരോപണം. ഖഷോഗി കോൺസുലേറ്റിലേക്കു പോകുന്നതിന്റ കാമറ ദൃശ്യം കിട്ടിയിട്ടുണ്ട്. തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യമില്ല.
ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്നം അന്വേഷിക്കാൻ യുഎസ് ഉദ്യോഗസ്ഥർ തുർക്കിയിലെത്തിയിട്ടുണ്ടെന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ സൗദിക്കുള്ള ആയുധവില്പന നിർത്തിവയ്ക്കണമെന്ന നിർദേശം ട്രംപ് തള്ളി.