ധാക്ക: പ്രധാനമന്ത്രി ഷേക്ക് ഹസീന പങ്കെടുത്ത തെരഞ്ഞെടുപ്പു റാലിക്കു നേരെ 2004ൽ ഗ്രനേഡ് ആക്രമണം നടത്തി 24 പേരെ കൊലപ്പെടുത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പുത്രൻ താരിക്ക് റഹ്മാനു ബംഗ്ളാദേശ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
നാടുവിട്ട താരിക്ക് ഇപ്പോൾ ലണ്ടനിലാണ്. അദ്ദേഹം അവിടെ അഭയം തേടിയെന്നു വാർത്തയുണ്ടെങ്കിലും ബ്രിട്ടീഷ് അധികൃതർ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ കേസിൽ 19 പേർക്കു വധശിക്ഷയും നൽകി.
2004 ഓഗസ്റ്റ് 21നാണ് അവാമിലീഗ് റാലിക്കു നേരെ ആക്രമണമുണ്ടായത്. ഷേക്ക് ഹസീനയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹസീന രക്ഷപ്പെട്ടെങ്കിലും അവരുടെ ശ്രവണശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഡിസംബറിൽ ഇലക്ഷൻ നടക്കാനിരിക്കേയാണു ധാക്ക അതിവേഗ കോടതി വിധി പ്രസ്താവിച്ചത്. കോടതിയിലും പരിസരത്തും ഇന്നലെ സുരക്ഷ ശക്തമാക്കിയിരുന്നു. ആകെയുള്ള 49 പ്രതികളിൽ 31 പേരെ കോടതിയിൽ ഹാജരാക്കി. താരിക്ക് റഹ്മാനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
നാടുവിട്ട താരിക്ക് ഇപ്പോൾ ലണ്ടനിലാണ്. അദ്ദേഹം അവിടെ അഭയം തേടിയെന്നു വാർത്തയുണ്ടെങ്കിലും ബ്രിട്ടീഷ് അധികൃതർ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ കേസിൽ 19 പേർക്കു വധശിക്ഷയും നൽകി.
2004 ഓഗസ്റ്റ് 21നാണ് അവാമിലീഗ് റാലിക്കു നേരെ ആക്രമണമുണ്ടായത്. ഷേക്ക് ഹസീനയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹസീന രക്ഷപ്പെട്ടെങ്കിലും അവരുടെ ശ്രവണശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഡിസംബറിൽ ഇലക്ഷൻ നടക്കാനിരിക്കേയാണു ധാക്ക അതിവേഗ കോടതി വിധി പ്രസ്താവിച്ചത്. കോടതിയിലും പരിസരത്തും ഇന്നലെ സുരക്ഷ ശക്തമാക്കിയിരുന്നു. ആകെയുള്ള 49 പ്രതികളിൽ 31 പേരെ കോടതിയിൽ ഹാജരാക്കി. താരിക്ക് റഹ്മാനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.